കർണാടക മുൻ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ പി.എ ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയുടെ പേഴ്സനൽ അസിസ്റ്റൻറ് തൂങ്ങിമരിച്ച നിലയിൽ. ജി. പരമേശ്വരയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളും വ്യാഴാഴ്ച മുതൽ തുടരുന്ന ആദായനികുതി വകുപ്പ് റെയ്ഡിനു പിന്നാലെയാണ് അദ്ദേഹത്തിെൻറ സഹായി രാമനഗര മെല്ലെഹള്ളി സ്വദേശി രമേശിനെ (35) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11ഒാടെ ജ്ഞാന ഭാരതിയിലെ ബംഗളൂരു യൂനിവേഴ്സിറ്റി കാമ്പസിലെ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) ഗ്രൗണ്ടിനു സമീപത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടർച്ചയായി ചോദ്യം ചെയ്തതിനെ തുടർന്നുള്ള മാനസികസംഘർഷത്തെ തുടർന്നാണ് രമേശിെൻറ ആത്മഹത്യയെന്ന് ആരോപണമുണ്ട്. റെയ്ഡിൽ അസ്വസ്ഥനായിരുന്നുവെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും വിശദീകരിച്ചുള്ള ആത്മഹത്യക്കുറിപ്പും രമേശിെൻറ കാറും പൊലീസ് കണ്ടെത്തി. ഫോറൻസിക് വിദ്ഗധർ ഇവ പരിശോധിച്ചു. ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, രമേശിനെ ചട്ടപ്രകാരം ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹത്തിെൻറ വീട്ടിൽ റെയ്ഡ് നടത്തിയിട്ടില്ലെന്നും ആദായനികുതി വകുപ്പ് വിശദീകരിച്ചു. പരമേശ്വരയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം രമേശും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.