പോക്സോ, ബലാത്സംഗക്കേസുകളിൽ 1023 അതിവേഗ കോടതികൾക്ക് ശിപാർശ
text_fieldsന്യൂഡൽഹി: രാജ്യത്തുടനീളം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരിലുള്ള അതിക്രമങ്ങളു മായി ബന്ധപ്പെട്ട 1.66 ലക്ഷത്തിലേറെ കേസുകൾ കെട്ടിക്കിടക്കുന്നതായും ഇവ വേഗത്തിൽ തീർപ്പാക്കുന്നതിന് 1023 പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും കേന്ദ്രത്തിെൻറ ശിപാർശ.
പ്രതിവർഷം 165 കേസുകൾ വീതം ഈ കോടതികൾ വഴി കൈകാര്യം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര നിയമമന്ത്രാലയത്തിനു കീഴിലെ നീതിന്യായ വകുപ്പിെൻറ ശിപാർശയിൽ പറയുന്നു. സുപ്രീംകോടതിയുടെ നിർദേശാനുസരണം ഇതിൽ 389 കോടതികൾ പോക്സോ കേസുകൾമാത്രം കൈകാര്യം ചെയ്യും.
ശേഷിക്കുന്ന 634 എണ്ണത്തിൽ ബലാത്സംഗക്കേസുകളും പോക്സോ കേസുകളും കൈകാര്യം ചെയ്യും. പോക്സോ, ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി 1,66,882 കേസുകൾ മുടങ്ങിക്കിടക്കുന്നുവെന്നാണ് കണക്കുകൾ. നൂറിലധികം പോക്സോ കേസുകൾ കെട്ടിക്കിടക്കുന്ന 389 ജില്ലകൾ രാജ്യത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.