Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തിെൻറ...

രാജ്യത്തിെൻറ ആസ്തി ചുളുവിലയ്ക്ക് ഉറ്റചങ്ങാതികളായ വ്യവസായികൾക്ക് തീറെഴുതുന്നു; മൊത്ത വിൽപനയിൽ പ്രതിപക്ഷരോഷം

text_fields
bookmark_border
രാജ്യത്തിെൻറ ആസ്തി ചുളുവിലയ്ക്ക് ഉറ്റചങ്ങാതികളായ വ്യവസായികൾക്ക് തീറെഴുതുന്നു; മൊത്ത വിൽപനയിൽ പ്രതിപക്ഷരോഷം
cancel

ന്യൂഡൽഹി: പൊതുസ്വത്ത് കുത്തകകൾക്ക് കൈമാറി ആറുലക്ഷം കോടി രൂപ സമാഹരിക്കാൻ മോദിസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധം. രാജ്യത്തിെൻറ ആസ്തി ചുളുവിലയ്ക്ക് ഉറ്റചങ്ങാതികളായ മൂന്നു നാലു വ്യവസായികൾക്ക് തീറെഴുതുന്ന പദ്ധതി തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും അനൗപചാരിക മേഖല നശിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ ധനമന്ത്രി പി. ചിദംബരം എന്നിവർ നടത്തിയ വാർത്തസമ്മേളനത്തിലും സി.പി.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:

രാഹുൽ ഗാന്ധി: യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോൺഗ്രസ് നടത്തിയത്. റെയിൽവേ, വാതക പൈപ്പ്ലൈൻ, വൈദ്യുതി ലൈനുകൾ, ദേശീയപാതകൾ തുടങ്ങി നിർണായക മേഖലകൾ പതിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന, വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താത്ത സ്ഥാപനങ്ങളാണ് കോൺഗ്രസ് സ്വകാര്യവത്കരിച്ചത്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊട്ടില്ല. ചങ്ങാതികളായ മൂന്നോ നാലോ വ്യവസായികെള കൊഴുപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനകം ചില വിമാനത്താവളവും തുറമുഖവുമൊക്ക ആരുടെ കൈയിലേക്കാണ് പോയതെന്ന് എല്ലാവർക്കുമറിയാം. അവർക്കു തന്നെ വീണ്ടും തീറെഴുതുകയാണ്. ദേശീയ ധനസമാഹരണ പരിപാടി വ്യവസായികൾക്കുള്ള സൗജന്യ സമ്മാനമാണ്. വിൽപനക്കു വെക്കുന്ന മേഖലകളിലെ തൊഴിലവസരങ്ങൾ യുവാക്കൾക്ക് നഷ്ടപ്പെടും. യുവജനങ്ങൾക്ക് പണി നൽകുന്നത് കോർപറേറ്റുകളുടെ ഉത്തരവാദിത്തമല്ല. അനൗപചാരിക മേഖലയേയും ഇല്ലാതാക്കും.

പി. ചിദംബരം: ഇത്രയും വലിയ വിൽപനയുടെ മാനദണ്ഡമോ ലക്ഷ്യമോ സർക്കാർ പറഞ്ഞിട്ടില്ല. ഈ മേഖലകളിലെ തൊഴിലാളികൾ അടക്കം ബന്ധപ്പെട്ട ആരുമായും കൂടിയാലോചിച്ചിട്ടില്ല. നിതി ആയോഗ് തട്ടിക്കൂട്ടിയ പദ്ധതിയുടെ മറവിൽ രഹസ്യ ഇടപാടുകൾക്കാണ് ഒരുങ്ങുന്നത്. പണം സമാഹരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രം മുൻനിർത്തി സർക്കാർ പദ്ധതി ആവ്ഷിക്കരിച്ചു കൂടാ. പൊതുജന സേവനമാകണം ലക്ഷ്യം. പദ്ധതി പച്ചയായി പറഞ്ഞാൽ ലേലം വിളിച്ച് വാടകക്ക് കൊടുക്കലാണ്. നാലുവർഷം കൊണ്ട് ആറു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് പരിപാടി. ഇതിന് വിട്ടുകൊടുക്കുന്ന ഓരോ സംരംഭങ്ങളിലുമായി പതിറ്റാണ്ടുകൾ കൊണ്ട് രാജ്യം മുടക്കിയ നിക്ഷേപത്തിെൻറ ഒരംശം പോലും ഇങ്ങനെ വാടകയായി കിട്ടുന്നില്ല. പൊതുമേഖല എന്നൊന്ന് ഉണ്ടാവില്ല.

സി.പി.എം പോളിറ്റ് ബ്യൂറോ: രാജ്യം തന്നെ വിൽക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ ആസ്തിയും അടിസ്ഥാന സൗകര്യങ്ങളും കൊള്ളയടിക്കുകയാണ്. രാജ്യത്തിെൻറ സ്വത്ത് വിറ്റ് സർക്കാറിെൻറ ദൈനംദിന ചെലവുകൾ നടത്തുന്ന വിചിത്രമായ രീതി, ധനതത്വ ശാസ്ത്രത്തിനോ സാമാന്യ ബോധത്തിനോ നിരക്കുന്നതല്ല. വിപണി തന്നെ തകർന്നു നിൽക്കുന്ന ഘട്ടത്തിൽ ചുളുവിലയ്ക്ക് വിൽപന നടത്തുകയാണ്. മോദിസർക്കാറിെൻറ ചങ്ങാത്ത മുതലാളിത്തമാണിത്.

കോഴിക്കോട് വിമാനത്താവളം വിൽപന 2023ൽ; 562 കോടി ലക്ഷ്യം

ന്യൂഡൽഹി: വിവിധ മേഖലകളിലെ ആസ്തികൾ സ്വകാര്യ മേഖലക്ക് കൈമാറാൻ ഒരുങ്ങുന്ന മോദി സർക്കാർ, കോഴിക്കോട് വിമാനത്താവളം മുഖേന സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് 562 കോടി. 2023ൽ കോഴിക്കോട് വിമാനത്താവളം സ്വകാര്യ മേഖലക്ക് കരാർ അടിസ്ഥാനത്തിൽ നൽകാനാണ് നിതി ആയോഗ് തയാറാക്കിയ 'നാഷനൽ മോണിറ്റൈസേഷൻ പൈപ്ലൈൻ' എന്ന പദ്ധതിയിലെ ലക്ഷ്യം. അയൽപക്ക സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂർ വിമാനത്താവളം കൈമാറി 500 കോടി രൂപയും മധുരയിൽ നിന്ന് 694 കോടിയും സമാഹരിക്കും. 2024ൽ ചെന്നൈ വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനും നിശ്ചയിച്ചിട്ടുണ്ട്. ഇവ അടക്കം 25 വിമാനത്താവളങ്ങൾ കൈമാറി സമാഹരിക്കുന്നത് 21,000 കോടി. 400 റെയിൽവേ സ്റ്റേഷനുകൾ, 8000 കിലോമീറ്റർ വാതക പൈപ് ലൈൻ, 42,500 കിലോമീറ്റർ വൈദ്യുതി പ്രസാരണ ലൈനുകൾ, 27,600 കിലോമീറ്റർ ദേശീയ പാത എന്നിങ്ങനെ പോകുന്നു, സ്വകാര്യ മേഖലയെ ഏൽപിക്കുന്ന പൊതുസ്വത്തിെൻറ നീണ്ട പട്ടിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition partiesBJP
News Summary - Govt selling India opposition party
Next Story