സ്കൂളിൽ ഉർദു പ്രാർഥന ചൊല്ലിയതിന് ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
text_fieldsപിലിബിത്ത്: സർക്കാർ സ്കൂളിൽ ഉർദു പ്രാർഥന ചൊല്ലിയതിനെതിരെ വിശ്വഹിന്ദു പരിഷത ്ത് നൽകിയ പരാതിയിൽ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബിലാസ് പുർ പ്രൈമറി സ്കൂളിൽ മദ്റസയിൽ ചൊല്ലുന്നതുപോലുള്ള പ്രാർഥന ചൊല്ലുന്നുവെന്നും ഹ െഡ്മാസ്റ്റർക്കെതിെര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ല മജിസ്ട്രേറ്റ് വൈഭവ് ശ്രീവാസ്തവക്ക് വി.എച്ച്.പി പരാതി നൽകുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റ് ഹെഡ്മാസ്റ്ററെ ഉടനടി സസ്പെൻഡ് ചെയ്തു.
നടപടിക്കെതിരെ രംഗത്തുവന്ന ഹെഡ്മാസ്റ്റർ ഫുർഖാൻ അലി, സ്കൂളിൽ ഉർദുപ്രാർഥനക്കൊപ്പം ‘സരസ്വതി വന്ദന’വും ‘ശക്തി ഹമേ ദേനാ ദേത്താ’ എന്ന പ്രാർഥനയും സ്ഥിരമായി ചൊല്ലാറുണ്ടെന്നും വി.എച്ച്.പി ഇത് സാമുദായികവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. േബ്ലാക്ക് വിദ്യാഭ്യാസ ഓഫിസർ ഉപേന്ദ്ര കുമാർ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ബേസിക് ശിക്ഷ അധികാരി ദേവേന്ദ്ര സ്വരൂപ് പറഞ്ഞു.
‘ലബ്പേ ആയീ ഹെ ദുആ’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനം വർഷങ്ങളായി സ്കൂളിൽ ചൊല്ലുന്നതാണ്. ഇതുവരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ല. വിഷയത്തിന് സാമുദായിക നിറം നൽകാനാണ് ചിലരുടെ ശ്രമം. ഈ സസ്പെൻഷൻ അനീതിയാണ്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരും’ -ഫുർഖാൻ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.