'വേണ്ടെന്നുവെക്കാൻ തീരുമാനിച്ചിട്ടില്ല'; ന്യൂനപക്ഷകാര്യ മന്ത്രാലയം തുടരുമെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചെന്ന പ്രചാരണം കേന്ദ്രസർക്കാർ തള്ളി. അത്തരമൊരു ആലോചനയില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂനപക്ഷ മന്ത്രാലയം 2006ൽ യു.പി.എ സർക്കാറിന്റെ കാലത്താണ് രൂപവത്കരിച്ചത്. ഇത് ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായിരുന്നതായി വിലയിരുത്തുന്ന മോദി സർക്കാർ, സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലേക്ക് ന്യൂനപക്ഷ കാര്യ വകുപ്പ് മാറ്റാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അധികച്ചുമതല ഇപ്പോൾ വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.