Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 2:48 AM GMT Updated On
date_range 25 Dec 2019 2:48 AM GMTപൗരത്വപ്പട്ടികയുമായി ബന്ധമില്ലെന്ന് സർക്കാർ; ബന്ധമുണ്ടെന്ന് രേഖകൾ
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററും പൗരത്വപ്പട്ടികയുമായി ബന്ധമില്ലെന്നും രേഖകൾ നൽകേണ്ടിവരില്ലെന്നുമുള്ള സർക്കാർ ഉറപ്പിൽ അവസാനിക്കുന്നതല്ല പൊതുസമൂഹത്തിെൻറ ആശങ്കകൾ. സർക്കാറിെൻറ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച സംശയങ്ങൾ നിരവധിയാണ്.
- എൻ.പി.ആർ വിവരശേഖരണം നടത്തുന്ന എന്യൂമറേറ്റർമാർക്ക് തെളിവു നൽകേണ്ട, വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ, അങ്ങനെ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ പശ്ചാത്തലം സംശയാസ്പദമാണോ എന്ന വിവരം ഫോറത്തിൽ എഴുതേണ്ട ഉത്തരവാദിത്തം എന്യൂമറേറ്റർമാർക്കുണ്ട്. അവിടെയാണ് പ്രശ്നത്തിെൻറ തുടക്കം. എൻ.പി.ആർ തയാറാക്കുേമ്പാൾ രേഖ വേണ്ട. പക്ഷേ, എൻ.ആർ.സി തയാറാക്കുന്നുവെങ്കിൽ ഈ സംശയം നീക്കിക്കൊടുക്കാൻ പാകത്തിലുള്ള രേഖ വ്യക്തി നൽകേണ്ടിവരും.
- 2010ൽ മൻമോഹൻ സിങ് സർക്കാറാണ് എൻ.പി.ആർ ആദ്യം തയാറാക്കിയതെന്ന വിശദീകരണം ശരിയാണെങ്കിലും, അതിെൻറ തുടക്കം അവിടെയല്ല. 2003 ഡിസംബറിൽ വാജ്പേയി സർക്കാറാണ് എൻ.പി.ആർ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. വ്യക്തി നൽകിയ വിവരങ്ങളെ സംശയിക്കേണ്ടതുണ്ടോ എന്ന് എന്യൂമറേറ്റർമാർ വ്യക്തമാക്കണമെന്ന് അതിൽ പറഞ്ഞിട്ടുണ്ട്. എൻ.പി.ആർ അടിസ്ഥാനപ്പെടുത്തി എൻ.ആർ.സി തയാറാക്കാനുള്ള പദ്ധതി ആദ്യം പ്രഖ്യാപിച്ചത്് മോദിസർക്കാർ തന്നെയാണ്.
- 2014 ജൂലൈയിൽ രാജ്യസഭയിൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു നൽകിയ വിശദീകരണവും സർക്കാറിെൻറ ലക്ഷ്യം വ്യക്തമാക്കുന്നു. എൻ.പി.ആറിൽനിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി വ്യക്തിയുടെ പൗരത്വ സ്ഥിതി പരിശോധിച്ച് എൻ.ആർ.സി തയാറാക്കുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്.
- എൻ.പി.ആർ നേരേത്ത തയാറാക്കിയെങ്കിലും, അന്ന് ഇല്ലാതിരുന്ന പൗരത്വപ്പട്ടികയെന്ന ലക്ഷ്യം ഈ സർക്കാർ പ്രകടിപ്പിക്കുന്നതു കൊണ്ടാണ് എൻ.പി.ആർ പുതുക്കുന്നതുമായി സഹകരിക്കില്ലെന്ന് കേരള, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചത്.
- എൻ.പി.ആർ വിവരങ്ങൾ ഇതിനകം തന്നെ ഡിജിറ്റൽ രൂപത്തിലാക്കി കഴിഞ്ഞിട്ടുണ്ട്. ആധാർ വഴി വ്യക്തികളുടെ ജൈവരേഖാ വിവരങ്ങളുടെ േഡറ്റയും സർക്കാറിെൻറ പക്കലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story