പൗരത്വ സമരത്തെ ഭീകരപ്രവർത്തനമാക്കി ഗവർണർ
text_fieldsന്യൂഡൽഹി: ശാഹീൻബാഗ് അടക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തെ ഭീകരപ്രവർത്തനമാക്കി കേരള ഗവർണ ർ ആരിഫ് മുഹമ്മദ് ഖാൻ. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന സ്റ്റുഡൻറ്സ് പാർലമെൻറ് പരിപാടിയിലാണ് പൗരത്വ ദേഭഗ തി നിയമത്തെ നിരന്തരം ന്യായീകരിക്കുന്ന ഗവർണർ അതിനെതിരായ സമരങ്ങളിലേക്ക് സൂചന നൽകി സ്വന്തം അഭിപ്രായം നടപ്പാക്കി കിട്ടാൻ റോഡിലിരിക്കുന്നതും ഭീകര പ്രവർത്തനമാണെന്ന പരാമർശം നടത്തിയത്.
കൈയേറ്റം എന്നത് അക്രമത്തിെൻറ രൂപത്തിൽ മാത്രമല്ല വരുക. പലരൂപത്തിലും ഇതുവരും. കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പേരിൽ നിങ്ങളുടെ വിചാരങ്ങളെ മറ്റുള്ളവരിൽ അടിച്ചേൽപിക്കരുത്. നിങ്ങൾ എന്നെ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞാൻ സാധാരണജീവിതത്തിന് ഭംഗംവരുത്തും എന്ന അവസ്ഥയാണിത്. വിദ്യാർഥി പാർലമെൻറ് നടക്കുന്ന വിജ്ഞാൻ ഭവന് മുന്നിൽ അഞ്ചു പേർ വന്നിരുന്നത് തങ്ങൾ ആഗ്രഹിക്കുന്ന പ്രമേയം ഇൗ പാർലമെൻറ് പാസാക്കാതെ പിരിഞ്ഞുപോകില്ല എന്ന് പറയുേമ്പാലെയാണിതെന്ന് ഗവർണർ പരിഹസിച്ചു.
അതേസമയം, വിേയാജനം ജനാധിപത്യത്തിെൻറ അന്തഃസത്തയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ ന്യായീകരിച്ച ഗവർണർ കശ്മീരിൽ കാര്യങ്ങൾ സാധാരണനിലയിലായെന്ന് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.