ശ്രീനഗറിെൻറ മേയറെ പ്രവചിച്ച് ഗവർണർ; തെരഞ്ഞെടുപ്പ് പരിഹാസക്കൂത്തെന്ന് പ്രതിപക്ഷം
text_fieldsശ്രീനഗർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് ശ്രീനഗർ മേയറെ പ്രഖ്യാപിച്ച ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിെൻറ നടപടി വിവാദത്തിൽ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുെട പരാമർശം. വിദേശത്ത് പഠിച്ച യുവാവ് മാട്ടു ശ്രീനഗറിെൻറ മേയറാകുമെന്നായിരുന്നു ഗവർണറുടെ പ്രവചനം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പരിഹാസക്കൂത്തുകളാണെന്ന് പ്രതിപക്ഷം ആേരാപിച്ചു.
ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പ് ഗവർണർ തന്നെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവർണർ വീട്ടിലിരുന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണ്. ജനങ്ങൾ വോട്ടു െചയ്യേണ്ട ആവശ്യം പോലുമില്ല. ഇൗ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.
കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കള്ളക്കളികൾ നടക്കുന്നുവെന്ന പ്രമുഖ പാർട്ടികളുെട ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പുതിയ മേയറെ കുറിച്ച് ഗവർണർ വാചാലനായത്. നാഷണൽ കോൺഫറൻസും മെഹ്ബൂബ മുഫ്തിയുെട പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിൽ പശ്ചാത്തപിക്കും. തനിക്ക് കിട്ടിയ വിവരമനുസരിച്ച് ശ്രീനഗറിന് പുതിയ മേയർ ഉണ്ടാകും. വിദേശത്ത് പഠിച്ച ചെറുപ്പക്കാരൻ മാട്ടു. ഇൗ നേതാവ് വരുന്നത് ഇരു പാർട്ടികളെയും അസ്വസ്ഥരാക്കും. അേദ്ദഹത്തിെൻറ കാലഘട്ടം ഫാറൂഖ് അബ്ദുല്ലയുടെതിനേക്കാൾ നന്നായിരിക്കും എന്നായിരുന്നു ഗവർണറുടെ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.