Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി സര്‍ക്കാരിന്‍റെ...

യു.പി സര്‍ക്കാരിന്‍റെ നടപടി പകപോക്കൽ; കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീല്‍ ഖാന്‍

text_fields
bookmark_border
യു.പി സര്‍ക്കാരിന്‍റെ നടപടി പകപോക്കൽ; കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീല്‍ ഖാന്‍
cancel

ന്യൂഡൽഹി: സർവീസിൽ നിന്ന്​ പിരിച്ചുവിട്ട യോഗി ആദിത്യനാഥ്​ സർക്കാറിന്‍റെ നടപടി പകപോക്കലാണെന്നും, അതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഡോ.കഫീൽ ഖാൻ. പുറത്താക്കിയതുകൊണ്ട്​ തന്നെ നിശബ്​ദാനാക്കാമെന്ന്​ കരുതണ്ട്​. അനീതിക്കെതിരെയും ജനവിരുദ്ധ നടപടികൾക്കുമെതിതെ ശബ്​ദിക്കുക തന്നെ ചെയ്യും.

" ഈ സർക്കാരിൽ നിന്ന് നീതി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, ജുഡീഷ്യറിയിൽ ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒാക്​സിജൻ വിതരണക്കാർക്ക് സർക്കാർ പണം നൽകാത്തതിനാൽ 63 കുട്ടികൾ മരിച്ചു

എട്ട്​ ഡോക്ടർമാരെയും ജീവനക്കാരെയും സസ്പെൻഡ് ചെയ്തു -7 പേരെ തിരിച്ചെടുത്തു

ചികിത്സാ പിഴവും അഴിമതിയും ആരോപിച്ചെങ്കിലും അത്​ വ്യാജമാണെന്ന്​ തെളിഞ്ഞിട്ടും - എന്നെ പുറത്താക്കി

ആ മാതാപിതാക്കൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു

നീതി ? അനീതിയോ?

നിങ്ങൾ തീരുമാനിക്കൂ ""

അദ്ദേഹം ട്വീറ്റ്​ ചെയ്​തു.


നിയമ പോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് ഗൊരഖ്​പൂർ ബി.ആർ.ഡി ആശുപത്രിയിലെ പീഡിയാട്രീഷനായിരുന്ന ഡോ.കഫീൽ ഖാനെ യോഗി ആദിത്യനാഥ്​ സർക്കാർ പിരിച്ചുവിട്ടത്​.2017ലാണ് ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തിരുന്നു.

എന്നാൽ, 2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഫീൽ ഖാൻ നടത്തിയ ശ്രമങ്ങളെ റിപ്പോർട്ടിൽ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈയിൽ നിന്നുവരെ പണം ചെലവിട്ട് ഓക്സിജൻ സിലിണ്ടർ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് കഫീൽ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമീഷന് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സർക്കാർ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നുമായിരുന്നു ആരോപണം.ഇതിനെ എതിർത്ത് കഫീൽ ഖാൻ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ ജൂലൈ 29ന് വാദം കേട്ടിരുന്നു. 2020 ഫെബ്രുവരി 24നാണ് കഫീൽ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചത്. 2019 ഏപ്രിൽ 15ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ 11 മാസം വൈകിയാണ് പുനരന്വേഷണമെന്ന് കഫീൽ ഖാൻ കോടതിയെ ധരിപ്പിച്ചു. താൻ ഒഴികെ, അന്ന് സസ്പെൻഡ് ചെയ്ത മുഴുവൻ പേരെയും സർവിസിൽ തിരിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.

തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലെ കാലതാമസം അച്ചടക്ക സമിതി വിശദീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാല് വർഷത്തിലേറെയായി സസ്പെൻഷൻ തുടരുന്നത് വിശദീകരിക്കാനും കോടതി നിർദേശിച്ചിരുന്നു. കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവർഷം അലിഗഢ്‌ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ യു.പി സർക്കാർ തടവിലാക്കിയിരുന്നു. ഈ കേസിൽ കോടതിയുടെ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Kafeel KhanYogi Adityanath
News Summary - Government Sacked Me, Will Go To Court," Says UP Doctor Kafeel Khan
Next Story