കൊല്ലപ്പെട്ട ബജരംഗ് ദൾ പ്രവർത്തകന്റെ കുടുംബത്തിന് 25 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ
text_fieldsബംഗളൂരു: ശിവമൊഗ്ഗയിൽ കൊല്ലപ്പെട്ട ബജരംഗ് ദൾ പ്രവർത്തകനായ ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുന്ന കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചതായി ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞു.
മാർച്ച് ആറിന് താനും മുൻ മുഖ്യന്ത്രി ബി.എസ്. യെദിയൂരപ്പയും ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ കാമ്പയിനിലൂടെ ഹർഷയുടെ കുടുംബത്തിനായി ഇതിനോടകം 60 ലക്ഷത്തോളം സമാഹരിച്ചിട്ടുണ്ട്.
ഫെബ്രുവരി 20നാണ് ശിവമൊഗ്ഗയിൽ 28കാരനായ ഹർഷ കൊല്ലപ്പെട്ടത്. ഇതേതുടർന്ന് ശിവമൊഗ്ഗയിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ പത്തുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.