സ്വർണക്കടത്ത് റാക്കറ്റിലെ മുഖ്യകണ്ണിയായ കൊടുവള്ളി സ്വദേശി പിടിയിൽ
text_fieldsബംഗളൂരു: അഞ്ചുമാസത്തിനിടെ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലൂടെ 70 കേ ാടിയുടെ സ്വർണം കടത്തിയ വൻ റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി ശിഹാബുദ്ദീൻ (46) ആണ് അറസ്റ്റിലായത്. 2018 ജൂൺ മുതൽ ഒക്ടോബർ വരെ ഗൾഫിൽനിന്നും ബംഗളൂരു വിമാനത്താവളം വഴി 200 കിലോയുടെ സ്വർണമാണ് ശിഹാബുദ്ദീൻ വിവിധ ആളുകളെ ഉപയോഗിച്ച് കടത്തിയത്.
നേരത്തേ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് ഉദ്യോഗസ്ഥരാണ് ശിഹാബുദ്ദീനെ പിടികൂടിയത്. തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ വിവരം അറിയാതെ ദുൈബയിൽനിന്നും കഴിഞ്ഞദിവസം രാത്രി ബംഗളൂരു വിമാനത്താവളത്തിലെത്തിയ ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാസ്പോർട്ട് പരിശോധിച്ച എമിഗ്രേഷൻ ഉദ്യോഗസ്ഥർ ലുക്കൗട്ട് നോട്ടീസിെൻറ വിവരം അറിഞ്ഞതോടെ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.