Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധത്തിനിടയിലും...

യുദ്ധത്തിനിടയിലും സ്വർണ്ണവില താഴോട്ട് ! ഇത് വരാനിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയുടെ സൂചനയോ? ആശങ്കയോടെ വിപണി

text_fields
bookmark_border
യുദ്ധത്തിനിടയിലും സ്വർണ്ണവില താഴോട്ട് ! ഇത് വരാനിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയുടെ സൂചനയോ? ആശങ്കയോടെ വിപണി
cancel

ന്യൂഡൽഹി: സാധാരണയായി ആഗോളതലത്തിൽ യുദ്ധങ്ങളോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ, പശ്ചിമേഷ്യൻ യുദ്ധം മുറുകുമ്പോഴും സ്വർണ്ണവില താഴേക്ക് പോകുന്നത് സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നു. ഇത് ലോകം നേരിടാൻ പോകുന്ന ഒരു വലിയ സാമ്പത്തിക ആഘാതത്തിന്റെ മുൻകൂർ സൂചനയാണെന്നാണ് പുതിയ വിലയിരുത്തൽ.

ആഗോള സമ്പദ്‌വ്യവസ്ഥ ഇതുവരെ പലിശനിരക്കുകളുടെ പൂർണ ആഘാതം അനുഭവിച്ചു തുടങ്ങിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകരാജ്യങ്ങൾ കുറഞ്ഞ പലിശയിൽ വൻതോതിൽ കടമെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പലിശനിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പലിശനിരക്കിൽ വായ്പ പുതുക്കൽ എന്ന ഘട്ടത്തിലേക്കാണ് ലോകം കടക്കുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണ്ണത്തേക്കാൾ പണം കൈവശം സൂക്ഷിച്ചു വെക്കുന്ന തന്ത്രങ്ങൾക്ക് മുൻഗണന നൽകുന്നതാണ് വിലയിറക്കത്തിന് പിന്നിലെ ഒരു പ്രധാന കാരണം.

നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെങ്കിലും ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യയെയും ബാധിക്കും. വിദേശ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ പലിശക്ക് പണമെടുത്തിട്ടുള്ള ഇന്ത്യൻ കമ്പനികൾക്കും വരും വർഷങ്ങളിൽ തിരിച്ചടവ് ഭാരം വർധിക്കും.

പലിശഭാരം കൂടുന്നത് സ്വകാര്യ നിക്ഷേപങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.ചുരുക്കത്തിൽ, സ്വർണ്ണവിലയിലെ ഇടിവ് വിപണിയിൽ ആശ്വാസകരമാണെങ്കിലും അത് മറ്റൊരു തകർച്ചയിലേക്കും വിരൽ ചൂണ്ടുന്നു എന്നാണ് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global economyGoldpriceslatestUS Israel Iran War
News Summary - Gold prices down despite war! Is this a sign of a major economic collapse to come? Markets on edge
Next Story