യു.പിയിൽ സ്വർണ ഖനി; പൊന്നോ പൊളിയോ?
text_fieldsകൊൽക്കത്ത: യു.പിയിലെ സോൻഭദ്ര ജില്ലയിൽ 3000 ടൺ സ്വർണത്തിെൻറ ഖനി കണ്ടെത്തിയെന്ന് വാ ർത്ത. റിപ്പോർട്ട് പുറത്തുവന്ന് ഏറെ താമസിയാതെ നിഷേധവും. കണ്ടെത്തിയത് 160 കിലോ മാത്രമാണെന്നും 3000 ടൺ എന്ന കണക്ക് തങ്ങൾ ആർക്കും നൽകിയിട്ടില്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.
ജില്ല ഖനന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു ആദ്യ വാർത്ത. രാജ്യത്തെ മൊത്തം സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, 52,806 ടൺ അയിരാണ് കണ്ടെത്തിയതെന്നും ഇതിൽനിന്ന് 160 കിലോ സ്വർണമാണ് ലഭിക്കുകയെന്നും വിശദീകരണവുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ എം. ശ്രീധർ രംഗത്തെത്തി. ജിയോളജി ഡയറക്ടറുടെ പ്രസ്താവന പിന്നീട് ആരും നിഷേധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.