ഗോവയിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് അവകാശവാദം
text_fieldsമുംബൈ: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറിന് പകരക്കാരനെ കെണ്ടത്താനാകാതെ ബി.ജെ.പി നേതൃത്വം വിഷമിക്കുന്നതിനിടയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവസരം തേടി കോണ്‍ഗ്രസ് രാജ്ഭവനില്‍. നിഷ്ക്രിയമായ ബി.ജെ.പി സര്‍ക്കാറിനെ പിരിച്ചുവിട്ട് വലിയ ഒറ്റക്കക്ഷിയായ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കക്ഷി നേതാവ് ചന്ദ്രകാന്ത് കവെല്കറുടെ നേതൃത്വത്തില്‍ 14 കോണ്‍ഗ്രസ് എം.എല്‍.എമാർ തിങ്കളാഴ്ച രാജ്ഭവനില്‍ എത്തി. എന്നാല്‍, ഗവര്‍ണര്‍ മൃദുല സിന്‍ഹ സ്ഥലത്തില്ലാത്തതിനാല്‍ മെമ്മോറാണ്ടം നല്‍കാനായില്ല. ചൊവ്വാഴ്ച നേരിട്ട് നല്‍കുമെന്ന് ചന്ദ്രകാന്ത് പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം 40 അംഗ സഭയില്‍ 16 എം.എല്‍.എമാരുമായി വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലെത്താൻ കഴിയായാതെ പോയ കോൺഗ്രസ് ഇപ്പോൾ അതൃപ്തരായ ബി.ജെ.പി എം.എൽ.എമാരുടെയും മറ്റു കക്ഷികളുടെയും പിന്തുണ അവകാശപ്പെട്ടാണ് രംഗപ്രവേശം ചെയ്തത്. പരീകര്‍ക്ക് പകരക്കാരനെ കെണ്ടത്താനുള്ള നേതൃത്വത്തിെൻറ ശ്രമത്തില്‍ അതൃപ്തരായ ബി.ജെ.പി എം.എല്‍.എമാര്‍ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം എ.ഐ.സി.സി സെക്രട്ടറി എ. ചെല്ലകുമാര്‍ അവകാശപ്പെട്ടിരുന്നു. നിലവില്‍ പരീകര്‍ സര്‍ക്കാറിെൻറ ഭാഗമായ, മൂന്നംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ (ജി.എഫ്.പി) അധ്യക്ഷന്‍ വിജയ് സര്‍ദേശായി കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ചയും നടത്തി. കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച സ്വതന്ത്രന് രോഹന് ഖൗന്തെ, എന്‍.സി.പിയുടെ ഏക എം.എല്‍.എ ചര്‍ച്ചില്‍ അലെമാവൊ എന്നിവരും നിലവില്‍ സര്‍ക്കാറിനെ പിന്തുണക്കുന്നവരാണ്. മൂന്ന് സീറ്റുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും മറ്റു രണ്ട് സ്വതന്ത്രന്മാരുടെയും കൂടി പിന്തുണയുമായാണ് പരീകർ സർക്കാറുണ്ടാക്കിയത്.
കേന്ദ്ര പ്രതിരോധമന്ത്രി പദമൊഴിഞ്ഞ് ഗോവ മുഖ്യമന്ത്രി പദമേറ്റ പരീകർ കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലാണ്. ഏറെക്കാലം അമേരിക്കയിലായിരുന്നപ്പോൾ ഭരണ സ്തംഭനം ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മടങ്ങിയെത്തിയ പരീകർ വീണ്ടും ആശുപത്രിയിലായതോടെ പരീകറിന് പകരക്കാരനെ കണ്ടെത്തുന്നതിൽ പാർട്ടിയിലും ഘടകകക്ഷികളിലും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി രാംലാലിെൻറ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഞായറാഴ്ച പാര്‍ട്ടി എം.എല്‍.എമാരുമായും സഖ്യ കക്ഷികളുമായും നടത്തിയ ചര്‍ച്ച വിജയിച്ചില്ല. പരീകര്‍ക്ക് വിശ്രമം നല്കാന് താൽക്കാലിക പോംവഴിയാണ് പാര്‍ട്ടി എം.എല്‍.എമാര്‍ മുന്നോട്ടുവെച്ചത്. ആക്ടിങ് മുഖ്യേനാ ഉപമുഖ്യനോ ആണ് പോംവഴി. എന്നാല്‍, അത് പാര്‍ട്ടി നേതാവായിരിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സഖ്യകക്ഷികള്‍ ഇതിനോട് വിയോജിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.