Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാതാപിതാക്കൾക്കു...

മാതാപിതാക്കൾക്കു വേണ്ടി പെൺകുട്ടികൾ പ്രണയം ത്യജിക്കുന്നത് ഇന്ത്യയിൽ സാധാരണം -സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: മാതാപിതാക്കളുടെ എതിർപ്പുമൂലം പെൺകുട്ടികൾക്ക് പ്രണയം ത്യജിക്കേണ്ടിവരുന്നത് ഇന്ത്യയിൽ സാധാരണമാണെന്ന് സുപ്രീംകോടതി ബെഞ്ചിെൻറ നിരീക്ഷണം. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ രഹസ്യവിവാഹം ചെയ്ത പ്രണയിനികളിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടതിനെ തുടർന്ന് കാമുകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച  കീഴ്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്. 

1995ലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ച 23കാരിക്ക് പിന്നീട് മനസ്സുമാറിയെന്നും ഇതിനുശേഷം മരിച്ചനിലയിൽ കെണ്ടത്തിയെന്നുമാണ് കേസ്. കാമുകനാണ് കൊലപ്പെടുത്തിയതെന്ന് കണ്ട് വിചാരണ േകാടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇൗ വിധി രാജസ്ഥാൻ കോടതിയും ശരിവെച്ചു. മാതാപിതാക്കൾ സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് രണ്ടുപേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നും എന്നാൽ, താൻ കഴിച്ച വിഷത്തിെൻറ അളവിലുള്ള വ്യത്യാസം കാരണം അത് ഏശിയില്ലെന്നും യുവാവ് വിചാരണ കോടതിയിൽ പറഞ്ഞിരുന്നു. 

യുവതിയുടെ നില വഷളായതിനെ തുടർന്ന് സഹായം അഭ്യർഥിക്കാനായി പുറത്തിറങ്ങിയ താൻ പിന്നീട ്തിരിച്ചുചെന്നപ്പോൾ തൂങ്ങിയ നിലയിൽ കാണുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അന്നേദിവസം പെൺകുട്ടിയെ വീട്ടുകാർ ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവാവ് നൽകിയ മൊഴിയിൽ പറയുന്നു. 

ജാതിയിലുള്ള വ്യത്യാസം കാരണം ഇയാളെ വിവാഹം കഴിക്കാൻ മകളെ അനുവദിച്ചിരുന്നില്ലെന്ന് പിതാവ് കോടതിയിൽ സമ്മതിച്ചിരുന്നു. യുവാവിെൻറ മൊഴി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും ഇയാളുടെ ശിക്ഷ റദ്ദാക്കിയത്. ക്രിമിനൽ കുറ്റത്തിന് ശിക്ഷ വിധിക്കുേമ്പാൾ അനുമാനങ്ങൾ അടിസ്ഥാനമായിക്കൂടെന്നും യുവാവിനെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girls love affairssupreme court
News Summary - girls love affairs supreme court
Next Story