സാധനം വാങ്ങാൻ പുറത്തു പോയ യുവാവ് വീട്ടിൽ തിരിച്ചെത്തിയത് ഭാര്യയുമായി
text_fieldsഗാസിയബാദ്: വീട്ടിലേക്ക് ആവശ്യമായ സാധനം വാങ്ങാനായി പോയ ഗാസിയാബാദ് സ്വദേശിയായ ഗുഡ്ഡു എന്ന യുവാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കൈയിൽ സാധനങ്ങൾ മാത്രമായിരുന്നില്ല, ഒരു പെൺകുട്ടിയുടെ വളയിട്ട കൈകൾ കൂടിയുണ്ടായിരുന്നു. സ ാധനം വാങ്ങാൻ പോയ മകൻ ‘വിവാഹിതനായി’ തിരിച്ചു വന്നതു കണ്ടതോടെ മാതാവിന് നിയന്ത്രണം കൈവിട്ടു. മകനേയും ഭാര്യയ േയും വീട്ടിൽ കയറാൻ അനുവദിക്കില്ലെന്ന് വാശി പിടിച്ച മാതാവ് ഒടുവിൽ പരാതിയുമായി പൊലീസ് സ്റ്റേഷനിലുമെത്തി. ഉത്തർപ്രദേശിലെ സാഹിദബാദിലാണ് സംഭവം.
‘‘ഞാൻ സാധനം വാങ്ങിക്കാനാണ് അവനെ വിട്ടത്. പക്ഷെ അവൻ തിരിച്ചു വന്നത് അവെൻറ ഭാര്യയേയുംകൊണ്ടാണ്. ഈ വിവാഹം അംഗീകരിക്കാൻ ഞാൻ തയാറല്ല.’’ -കണ്ണീർ തുടച്ചുകൊണ്ട് മാതാവ് പറഞ്ഞു.
രണ്ട് മാസം മുമ്പ് ഹരിദ്വാറിലെ ആര്യസമാജ മന്ദിരത്തിൽ വെച്ചാണ് ഗുഡ്ഡുവിെൻറ വിവാഹം കഴിഞ്ഞത്. എന്നാൽ സാക്ഷികളില്ലാത്തതു കാരണം ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഒരിക്കൽ കൂടി ഹരിദ്വാറിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും അതിനിടെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ഡൗൺ കഴിയുന്നതോടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
ഭാര്യ സവിതയെ ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുവരാൻ ഗുഡ്ഡുവിനെ നിർബന്ധിതനാക്കിയതും ലോക്ഡൗൺ ആണ്. ലോക്ഡൗണിനെ തുടർന്ന് സവിതയോട് ഡൽഹിയിൽ അവർ വാടകക്ക് താമസിക്കുന്നിടത്തു നിന്ന് ഒഴിയാൻ കെട്ടിട ഉടമസ്ഥൻ ആവശ്യപ്പെടുകയും അവിടെ തുടരാൻ സാധിക്കാതെ വന്നതിനെ തുടർന്ന് യുവാവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. ദമ്പതികളെ വാടക വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് സാഹിദബാദ് പൊലീസ് കെട്ടിട ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.