Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്‍ലിം ഫോർമുല...

മുസ്‍ലിം ഫോർമുല പിന്തുടരൂ...ഹിന്ദു പെൺകുട്ടികളെ 18-20 വയസിനുള്ളിൽ വിവാഹം കഴിപ്പിക്കൂ -ഉപദേശവുമായി എ.ഐ.യു.ഡി.എഫ് പ്രസിഡന്റ് ബദറുദ്ദീൻ അജ്മൽ

text_fields
bookmark_border
Badruddin Ajmal
cancel

ദിസ്പൂർ: ഹിന്ദുപെൺകുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കണമെന്ന ഉപദേശവുമായി എ.ഐ.യു.ഡി.എഫ് പ്രസിഡന്റ് ബദറുദ്ദീൻ അജ്മൽ. മുസ്‍ലിം ഫോർമുല പിന്തുടർന്ന് ഹിന്ദുപെൺകുട്ടികളെ 18-20 വയസിനുള്ളിൽ വിവാഹം കഴിപ്പിക്കണമെന്നാണ് ഉപദേശം.

അവരിപ്പോൾ 22 വയസു കഴിഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. അത് മാറണം. പെൺകുട്ടികളെ 18 വയസ് പൂർത്തിയായാൽ ഉടൻ വിവാഹം കഴിപ്പിക്കണം. അപ്പോൾ കാണാം എത്ര കുട്ടികൾ ജനിക്കുന്നുവെന്ന്. മുസ്‍ലിം ആൺകുട്ടികൾ 20-22 വയസിനുള്ളിൽ വിവാഹിതരാവാറുണ്ട്. 40 വയസിനു മുമ്പ് ഹിന്ദുക്കൾ നിയമവിരുദ്ധമായി മറ്റുസ്ത്രീകളുടെ അടുത്തു പോകുന്നു. ഈ പ്രവണത തടയണം.

മുസ്‍ലിംപെൺകുട്ടികൾ വളരെ നേരത്തേ വിവാഹം കഴിക്കാറുണ്ട്. അതായത് വിവാഹത്തിനു മുമ്പ് തന്നെ ഹിന്ദു യുവാക്കൾ നിയമവിരുദ്ധമായി നിരവധി സ്ത്രീകളുമായി ബന്ധം പുലർത്താറുണ്ട്. അവർ കുട്ടികൾക്ക് ജൻമം നൽകാറില്ല. ജീവിതം ആസ്വദിക്കുകയും പണം സ്വരൂപിക്കുകയുമാണ് ചെയ്യുന്നത്. ഇത് തടയാൻ നേരത്തേ വിവാഹം കഴിക്കുന്നത് മൂലം സാധിക്കും.

അസം സ്റ്റേറ്റ് ജംഇയത്ത് ഉലമായെ ഹിന്ദിന്റെ പ്രസിഡന്റ് കൂടിയാണ് ബദറുദ്ദീൻ അജ്മൽ. അസമിലെ ദുബ്രി മണ്ഡലത്തിൽ ലോക്സഭയിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‍ലിംകൾ എന്ന റാങ്കിങ്ങിൽ അദ്ദേഹം പതിവായി ഇടംപിടിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badruddin Ajmal
News Summary - Get them married at 18-20 says Badruddin Ajmal
Next Story