Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ലങ്കേഷ് വധക്കേസ്:...

ഗൗരി ലങ്കേഷ് വധക്കേസ്: പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്ത്

text_fields
bookmark_border
ഗൗരി ലങ്കേഷ് വധക്കേസ്: പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്ത്
cancel

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ സ്ഥാപകൻ ജയന്ത് ബാലാജി എഴുതിയ പുസ്തകമായ ക്ഷാത്ര ധർമ സാധന എന്ന പുസ്തകത്തെ ആധാരമാക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് എസ്.ഐ.ടി. വ്യക്തമാക്കുന്നത്.

ക്ഷാത്ര ധര്‍മ സാധനയിലെ തത്ത്വങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പിന്തുടരുന്നവരാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. പുതിയ വെളിപ്പെടുത്തൽ ഒരു ദേശീയ ദിനപ്പത്രമാണ് പുറത്തുവിട്ടത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതികൾ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു.

സംഘടനയുടെ നിയമങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയാണ് സംഘാംഗങ്ങള്‍ ലക്ഷ്യമിടുന്നത്. ക്ഷാത്ര ധര്‍മ സാധന പ്രകാരം സമൂഹത്തെ രക്ഷിക്കാന്‍ നടത്തുന്ന യുദ്ധത്തിെൻറ അഞ്ചു ശതമാനം കായികമായി വേണം നടത്താൻ. 30 ശതമാനം മാനസികമായും, 64 ശതമാനം ആത്മീയമായും ആയിരിക്കണമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

ഇതിനായി പ്രവര്‍ത്തകര്‍ക്ക് ആയുധമുറകൾ അടക്കമുള്ള പരിശീലനങ്ങള്‍ നല്‍കണം. ദുർജനങ്ങളെ ഇല്ലായ്മ ചെയ്യാൻ വെടിവെക്കാനുള്ള നിര്‍ദേശവും നൽകുന്നുണ്ട്. ഈ തത്ത്വശാസ്ത്രം പിന്തുടരുന്നവരെ സംരക്ഷിക്കാനും അതിനെ എതിർക്കുന്നവരെ ദുർജനങ്ങളായിക്കണ്ട് അവരെ നശിപ്പിക്കണമെന്നുമാണ് പുസ്തകത്തിൽ വ്യക്തമാക്കുന്നത്. ഇതനുസരിച്ചാണ് ഗൗരി ലങ്കേഷിനെ വധിക്കാനുള്ള ശ്രമം ആരംഭിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഇതുവരെ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാഗ്മറെ എന്നയാൾ ഉൾപ്പെടെ 16പേരാണ് പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGauri LankeshGauri Lankesh Murder Case
News Summary - Gauri Lankesh murder: It is sin not to slay evildoer, says book
Next Story