ഗൗരി ലേങ്കഷിെൻറ കൊലപാതകം: നടുക്കം ബാക്കി; ഒന്നും ഉരിയാടാതെ അന്വേഷണ സംഘം
text_fieldsബംഗളൂരു: മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായിരുന്ന ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിന് ഒക്ടോബർ അഞ്ചിന് ഒരു മാസം തികയുന്നു. രാജ്യത്തെ നടുക്കിയ കൊലപാതകത്തിെൻറ ഞെട്ടലിൽനിന്ന് ജനാധിപത്യവിശ്വാസികൾ ഇപ്പോഴും മോചിതരായിട്ടില്ല. ആളിക്കത്തിയ പ്രതിഷേധങ്ങൾ അണയാതെ നിൽക്കുേമ്പാഴും വെടിയുതിർത്ത െകാലപാതകികളെ ഒരു മാസമായിട്ടും പിടികൂടാനായില്ലെന്നത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ നാണക്കേടിലാഴ്ത്തിയിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ശക്തമായ തെളിവുകൾക്കായി അന്വേഷണം തുടരുകയാണെന്നുമുള്ള ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ ഇടക്കിടെയുള്ള പ്രസ്താവനകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. യുക്തിവാദിയും പുരോഗമന ചിന്തകനുമായിരുന്ന പ്രഫ. എം.എം. കൽബുർഗിയെ രണ്ടു വർഷം മുമ്പ് വീട്ടിൽകയറി വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രതികളെക്കുറിച്ച് ഇപ്പോഴും ഒരു തരിമ്പ് തെളിവുപോലും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
കർണാടകയിൽ നടന്ന ഇൗ രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും തീവ്ര ഹിന്ദുത്വ ശക്തികളാണെന്ന ശക്തമായ ആരോപണം നിലനിൽക്കെ അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നത് കൊലയാളി സംഘങ്ങൾക്കാണ് ഗുണം ചെയ്യുക. സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെ ‘ഗൗരി ലേങ്കഷ് പത്രിെക’യുടെ ബസവനഗുഡിയിലെ ഒാഫിസിൽനിന്ന് രാജരാജേശ്വരി നഗറിലെ തെൻറ വീട്ടിലെത്തിയ ഗൗരിയെ മുറ്റത്തുവെച്ചാണ് ബൈക്കിലെത്തിയ ആക്രമികൾ വെടിവെച്ചു വീഴ്ത്തിയത്. അടിവയറ്റിൽ ആദ്യ വെടിയേറ്റതോടെ വീട്ടിലേക്ക് ഒാടിക്കയറാൻ ശ്രമിച്ച ഗൗരിയുടെ ഹൃദയവും ശ്വാസകോശവും തുളച്ച രണ്ടു വെടിയുണ്ടകൾ തൽക്ഷണം ജീവൻ കവരുകയായിരുന്നു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.പി (െവസ്റ്റ്) എം.എൻ. അനുേഛദിന് കീഴിൽ എസ്.പി, ഡിവൈ.എസ്.പി, എസ്.െഎ റാങ്കിലുള്ള സംസ്ഥാനത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥരെത്തന്നെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരെ ദുർബലമായ തെളിവുകൾ മാത്രം ലഭിച്ച കേസിൽ പ്രതികൾ പിടിയിലാവുന്നത് നീളാനാണ് സാധ്യത.
അതിനിടെ, കൊലപാതകത്തിന് പിന്നിൽ നക്സലുകൾക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമവും സംഘ്പരിവാർ സംഘടനകളിൽനിന്നുണ്ടായി. ഗൗരിയെ വെടിവെക്കാനുപയോഗിച്ചത് നാടൻ തോക്കാണെന്ന കണ്ടെത്തലിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. നാടൻ തോക്ക് നിർമാണവും കൈമാറ്റവും തകൃതിയായി നടക്കുന്ന വിജയപുരയിൽ തമ്പടിച്ചാണ് എസ്.െഎ.ടിയുടെ അന്വേഷണം.
ഗൗരിവധത്തെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധം തുടരുകയാണ്. ഗൗരിവധത്തെ തുടർന്ന് രൂപവത്കരിച്ച ഗൗരി ലേങ്കഷ് ഹത്യ വിരോധി വേദികെയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ പടുകൂറ്റൻ റാലിയും സംഗമവും സംഘടിപ്പിച്ചിരുന്നു. കൊലപാതകത്തിന് ഒരു മാസം തികയുന്ന വ്യാഴാഴ്ച ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധ റാലി അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.