ഗൗരി ലേങ്കഷ് വധം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലേങ്കഷിനെ വധിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പച്ചക്കറി കർഷകനും ബെൽഗാവിയിൽ ഹോട്ടൽ നടത്തുകയും ചെയ്യുന്ന ഭാരത് കുർനെ(37)യെയാണ് കർണാടക പൊലീസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ ഗൗരി വധത്തിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
ഗൗരി ലേങ്കഷിനെ വെടിവെച്ചിട്ടയാളെ രക്ഷപ്പെടുത്തുന്നതിന് സ്ഥലത്ത് കാറിൽ കാത്തുനിന്ന രണ്ടംഗ സംഘത്തിലുണ്ടായിരുന്നയാളാണ് ഭാരതെന്ന് പൊലീസ് പറയുന്നു. കൊലയാളിയെ ബംഗളൂർ നഗരത്തിൽ നിന്നും സുരക്ഷിതമായ സ്ഥലേത്തക്ക് കടത്തിയതും ഇയാൾ ഉൾപ്പെട്ട സംഘമാണ്. ഇയാളും മഹാരാഷ്ട്രയിലെ തീവ്രഹിന്ദു സംഘടനയിൽ പെട്ടയാളാണ്.
ഗൗരിയുടെ വീട് നിരീക്ഷിക്കാൻ പ്രതികളെ സഹായിച്ച സ്കൂൾ അധ്യാപകനെ രണ്ടു ദിവസം മുമ്പ് അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.
2017 സെപ്തംബർ അഞ്ചിന് ബംഗളൂരുവിലെ വസതിയിലാണ് മാധ്യമപ്രവർത്തകയായ ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സനാതൻ സൻസ്തയുമായി ബന്ധം പുലർത്തുന്ന ഹിന്ദു യുവ സേന പ്രവർത്തകൻ കെ.ടി. നവീൻ(37) നെ മാർച്ച് രണ്ടിന് പ്രത്യേകാന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ചാണ് മറ്റു പ്രതികളെ കൂടി പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.