ഗൗരി ലങ്കേഷ് വധം: പ്രതികളെ മറ്റു അന്വേഷണ ഏജൻസികൾക്ക് നൽകരുതെന്ന് എസ്.െഎ.ടി
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരെ മറ്റു അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ വിട്ടുനൽകരുതെന്ന് കോടതിയോട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഇതുസംബന്ധിച്ചുള്ള അപേക്ഷ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘം കോടതിയിൽ സമർപ്പിച്ചു.
കേസിലെ അന്വേഷണം അവസാനിക്കുന്നതുവരെ പ്രതികളെ മറ്റു ഏജൻസികൾക്ക് കൈമാറരുതെന്നാണ് അപേക്ഷ നൽകിയിരിക്കുന്നത്. സി.ബി.ഐയും മഹാരാഷ്ട്ര എസ്.ഐ.ടിയും കർണാടക സി.ഐ.ഡിയും പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയെ സമീപിക്കുമെന്ന വിവരത്തെ തുടർന്നാണ് മുൻകൂർ അപേക്ഷയുമായി കർണാടക എസ്.ഐ.ടി. രംഗത്തെത്തിയത്.
നരേന്ദ്ര ദാഭോൽകറുടെ കൊലപാതകം അന്വേഷിക്കുന്ന സി.ബി.ഐ സംഘവും ഗോവിന്ദ് പൻസാരയുടെ കൊലപാതകം അന്വേഷിക്കുന്ന മഹാരാഷ്ട്ര എസ്.ഐ.ടിയും എം.എം. കൽബുർഗിയുടെ കൊലപാതകം അന്വേഷിക്കുന്ന കർണാടക സി.ഐ.ഡിയും ബംഗളൂരുവിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ കേസിൽ നിർണായകമായ വിവരങ്ങൾ ലഭിക്കാൻ പ്രതികളെ വിട്ടുകിട്ടണമെന്ന് മൂന്നു അന്വേഷണ സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ മറ്റൊരു അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത് ഈ കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.