Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ലങ്കേഷ്...

ഗൗരി ലങ്കേഷ് വധക്കേസിലെ അഞ്ചുപ്രതികൾക്ക് കൽബുർഗി വധത്തിലും പങ്ക്

text_fields
bookmark_border
gauri-kankesh-and-kalburgi
cancel

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസി​െൻറ കുറ്റപത്രത്തിൽ ഉൾപ്പെട്ട 17 പ്രതികളിൽ ചുരുങ്ങിയത് അഞ്ചുപേർക്കെങ്കിലും കന്നട സാഹിത്യകാരനായ എം.എം. കൽബുർഗിയുടെ വധത്തിലും പങ്കുള്ളതായി പ്രത്യേക അന്വേഷണ സംഘം. കൽബുർഗിയുടെ കൊലയാളിയായ ഗണേഷ് മിസ്കി​െൻറ സഹായിയായ ഹുബ്ബള്ളി സ്വദേശി കൃഷ്ണമൂർത്തി എന്നറിയപ്പെടുന്ന പ്രവീൺ പ്രകാശ് ചതുർ (27) പിടിയിലായതിനു പിന്നാലെയാണ് നിർണായക വിവരങ്ങൾ പുറത്താകുന്നത്.

2015 ആഗസ്​റ്റ് 30ന് ധാർവാഡിലെ കൽബുർഗിയുടെ വീട്ടിലേക്ക് ബൈക്കിൽ ഗണേഷ് മിസ്കിനെ എത്തിച്ചത് പ്രവീൺ ആണെന്നാണ് കണ്ടെത്തൽ. മിസ്കാനാണ് കൽബുർഗിക്കുനേരെ നിറയൊഴിച്ചത്. കൽബുർഗിയുടെ വധവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസിൽ ഉൾപ്പെട്ട പുണെ സ്വദേശികളായ അമോൽ കാലെ, മെക്കാനിക്​ സൂര്യവാൻശി എന്നിവരെയും ഗണേഷ് മിസ്കിനെയും കൽബുർഗി വധക്കേസിലും പ്രതിചേർത്തിരുന്നു.

ഇരുകൊലപാതകത്തിലും പ്രതികൾക്ക് ബൈക്ക് നൽകിയത് സൂര്യവാൻശിയാണെന്നും കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം ഗൗരി കൊലക്കേസിൽ പങ്കാളികളായ അമിത് ബഡ്​ഡി, മനോഹർ എഡ്വെ എന്നിവർക്കും കൽബുർഗി വധക്കേസിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ കൽബുർഗി വധക്കേസി​െൻറയും കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. ഗൗരി ലങ്കേഷി​െൻറയും കൽബുർഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യകണ്ണി അമോൽ കാലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് കൽബുർഗി വധക്കേസിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത് കഴിഞ്ഞദിവസമാണ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalburgimalayalam newsindia newsGauri LankeshGauri Lankesh Murder Case
News Summary - gauri lankesh murder case accused role in kalburgi murder also -india news
Next Story