ഗജ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ മരണം 50 കവിഞ്ഞു
text_fieldsചെന്നൈ: ഗജ ചുഴലിക്കാറ്റിലും കനത്തമഴയിലും ഉണ്ടായ ദുരന്തത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 50 കടന്നു. 26 പുരുഷന്മാരും 17 സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടെ 46 പേർ മരിച്ചതായാണ് സംസ്ഥാന ദുരന്തനിവാരണ സെൽ അറിയിച്ചത്. ഇതിനു പുറമെ തിരുച്ചിയിലും കൊടൈക്കനാലിലുമായി എട്ടു പേർ മരിച്ചു. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, കാവേരി ഡെൽറ്റ ജില്ലകളിൽ ഗജ ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്.
നിരവധി കുടുംബങ്ങളാണ് വഴിയാധാരമായത്. വ്യാപക കൃഷിനാശവും സംഭവിച്ചു. രണ്ടു ദിവസമായി ഇൗ ജില്ലകളിൽ വൈദ്യുതി-വാർത്താവിനിമയ വിതരണം നിലച്ചിരിക്കയാണ്. 417 ദുരിതാശ്വാസ ക്യാമ്പുകളിൽ 82,000ത്തോളം പേർ ഇപ്പോഴുമുണ്ട്. മന്ത്രിമാരുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉൗർജിതമാണെങ്കിലും പലയിടങ്ങളിലും ദുരിതബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതിനാൽ നവംബർ 19 മുതൽ മൂന്നു ദിവസം വീണ്ടും തമിഴ്നാട്ടിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.