ഇന്ത്യൻ പൗരത്വം വേണ്ട: മെഹുൽ ചോക്സി പാസ്പോർട്ട് തിരിച്ചേൽപ്പിച്ചു
text_fieldsന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അഭയം തേടിയ ആൻറ്വിഗയില െ ഇന്ത്യൻ ഹൈകമീഷനിൽ ഇന്ത്യൻ പാസ്പോർട്ട് തിരിച്ചേൽപ്പിച്ചു. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ് രതിരോധിക്കാനാണ് ഇന്ത്യൻ പാസ്പോർട്ട് ചോക്സി ഇന്ത്യൻ ഹൈക്കമീഷനിൽ ഹാജരാക്കിയത്. അതോടൊപ്പം 177 ഡോളർ പിഴയും അടച്ചു. പാസ്പോർട്ട് ഹൈക്കമീഷന് കൈമാറിയതോടെ ചോക്സിയുടെ ഇന്ത്യൻ പൗരത്വം ഇല്ലാതായി.
2018 ൽ മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്‍റ് ബാർബുഡയിൽ പൗരത്വം നേടിയിരുന്നു. ജനുവരി 15നാണ് ചോക്സി ആൻറിഗ്വ പൗരനായത്. അതേ മാസം, 29നാണ് സി.ബി.െഎ കേസെടുക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.
തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ ആൻറിഗ്വയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ചോക്സിയെ നാടുകടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ആൻറിഗ്വ.
13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.