Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിക്ടോറിയ...

വിക്ടോറിയ രാജ്ഞിയുടെ ചരമവാർഷികാചരണവുമായി ഹിന്ദുസേന

text_fields
bookmark_border
വിക്ടോറിയ രാജ്ഞിയുടെ ചരമവാർഷികാചരണവുമായി ഹിന്ദുസേന
cancel

ന്യൂഡൽഹി: ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ 118ാമത് ചരമവാർഷികത്തിൽ അവരുടെ ഒാ ർമപുതുക്കുന്ന പരിപാടികളുമായി തീവ്രഹിന്ദുത്വ സംഘടനയായ ‘ഹിന്ദുസേന’ രംഗത്ത്. വിക ്ടോറിയ രാജ്ഞിക്കുകീഴിലുള്ള ബ്രിട്ടൻ 1857ൽ ഇന്ത്യയെ ‘ഇസ്ലാമിക അധിനിവേശ ശക്തികള ിൽനിന്നും ഭീകരരിൽനിന്നും’ മോചിപ്പിക്കുകവഴി രാജ്യത്തെ ആദ്യമായി സ്വതന്ത്രമാക്കിയെന്ന് സംഘടനയുടെ പോസ്റ്റർ പറയുന്നു.

ബഹദൂർ ഷാ സഫറിെൻറ ഭരണമായിരുന്നു അന്ന്. അത് അവസാനിപ്പിച്ചതുവഴി മുസ്ലിം ഭരണത്തിൽനിന്ന് മോചനം നേടാൻ ഇന്ത്യക്കായെന്ന് സംഘടന പ്രസിഡൻറ് വിഷ്ണു ഗുപ്ത അഭിപ്രായപ്പെട്ടു. 1862ൽ ഇന്ത്യൻ ശിക്ഷാനിയമം നടപ്പാക്കി. അതുവഴി സ്ത്രീകൾക്കും ഇന്ത്യക്കാർക്കും തുല്യാവകാശം കിട്ടി. ഇതെല്ലാം പരിഗണിക്കുേമ്പാൾ ബ്രിട്ടീഷ് ഭരണം അടിമത്തമായിരുന്നു എന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ബ്രിട്ടീഷുകാർ വികസനത്തിെൻറ ചാലകശക്തികളായിരുന്നുവെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻറും വക്താവുമായ സുർജിത് യാദവ് പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസും കമ്യൂണിസ്റ്റുകളും തെറ്റായ ചരിത്രമാണ് പഠിപ്പിച്ചുവരുന്നതെന്ന് ഹിന്ദുസേന വാർത്തക്കുറിപ്പിൽ ആരോപിച്ചു.

മുമ്പ് ഡൽഹിയിലെ പാകിസ്താൻ എയർലൈൻസ് ഒാഫിസ് ആക്രമിച്ച സംഭവത്തിലും ഗസൽ ഗായകൻ ഗുലാം അലിയുടെ പരിപാടിക്കെതിരെ 2016ൽ ഭീഷണി മുഴക്കിയതിലും 2017ൽ സി.പി.എം നേതാവ് സീതാറാം യെച്ചൂരിയെ വാർത്തസമ്മേളനത്തിനിടെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിലും പ്രതിസ്ഥാനത്തുള്ളത് ഹിന്ദുസേനയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British empireFringe GroupTribute To Queen VictoriaPraises
News Summary - Fringe Group Pays Tribute To Queen Victoria, Praises British Empire
Next Story