28 ദിവസം പിന്നിട്ട തബ്ലീഗുകാരെ വിട്ടയക്കണമെന്ന് ന്യൂനപക്ഷ കമീഷന്
text_fieldsന്യൂഡല്‍ഹി: 28 ദിവസം ക്വാറൻറീന് ക്യാമ്പില്‍ കഴിഞ്ഞ് പരിശോധനാഫലം നെഗറ്റിവായ മുഴു വന്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമീഷന ് കെജ്രിവാള് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിസാമുദ്ദീന്‍ മര്‍കസില്‍നിന്ന് കൊണ്ടുവന്ന് ക്വാറൻറീനിലാക്കിയവര് തിങ്കളാഴ്ച 28 ദിവസം പൂര്‍ത്തിയാക്കിയെന്ന് കമീഷന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശ പ്രകാരം 14 ദിവസം ക്വാറൻറീന് മതിയായിരുന്നുവെങ്കിലും പരിശോധനയില്‍ നെഗറ്റിവായവരെ ഇപ്പോള്‍തന്നെ 28 ദിവസം ക്വാറൻറീനിലിട്ടു എന്ന് കമീഷന് കത്തില്‍ വ്യക്തമാക്കി.
ഫലം നെഗറ്റിവായവരെ മറ്റെല്ലാ ക്വാറൻറീന് കേന്ദ്രങ്ങളില്‍ നിന്നും 14 ദിവസത്തിനകം വിട്ടയക്കുന്നുണ്ട്.
അതിനാല്‍, തബ്ലീഗ് പ്രവര്‍ത്തകരെ സ്വന്തം വീടുകളിലേക്കോ ഡല്‍ഹിയില്‍തന്നെയുള്ള മറ്റേതെങ്കിലും താമസസ്ഥലത്തേക്കോ പോകാന്‍ അനുവദിക്കണമെന്നും കമീഷന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
