ഡൽഹി കൂട്ട ബലാത്സംഗത്തിന് നാലുവർഷം: നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരോ?
text_fieldsഇന്ന് ഡിസംബർ 16. നാലു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഡിസംബർ 16ന് രാത്രി രാജ്യ തലസ്ഥാനം ക്രൂരമായ ബലാത്സംഗത്തിന് വേദിയായി. ഒാടുന്ന ബസിൽ ഒരു പെൺകുട്ടി ആറു പേരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കൂടെയുള്ള സുഹൃത്തിനെ മർദിച്ച് അവശനാക്കി റോഡിൽ തള്ളിയ ശേഷമായിരുന്നു പീഡനം. ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം ഡൽഹിയിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദ്യമുയർത്തി. തുടർന്ന് രാജ്യം ഇന്നേവെര കാണാത്ത വിധം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. അതിനു ശേഷം നിർഭയ എന്ന പേരിൽ സ്ത്രീ സുരക്ഷക്കായി കേന്ദ്ര–സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.
എന്നിേട്ടാ? ഇന്ന് ഡൽഹി സുരക്ഷിതമാണോ? നിർഭയ സംഭവത്തിനു ശേഷവും ഡൽഹിയിൽ ബലാത്സംഗങ്ങൾ വർധിക്കുകയാണുണ്ടായതെന്ന് കണക്കുകൾ പറയുന്നു. എല്ലാ നാലു മണിക്കൂറിനുള്ളിലും ഒരു ബലാത്സംഗക്കേസ് രാജ്യ തലസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നു. ഇന്നലെയും ഡൽഹിയിൽ ഒരു പെൺകുട്ടി ബലാത്സംഗത്തിനിരയായിരിക്കുന്നു.
നിർഭയ കേസിനു ശേഷം ബലാത്സംഗ കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 ൽ 706 പേർ പീഡനത്തിനിരയായെന്ന് കേസ് രേഖപ്പടുത്തിയതെങ്കിൽ 2016 ൽ 2199 ആണ്. കൂടുതൽ പേർ കേസുമായി രംഗത്തു വരുന്നതിനാലാണിതെന്ന് പോലീസ് പറയുന്നു. അപ്പോഴും കേസിൽ കുറ്റം ചുമത്തുന്നത് ഭയാനകമാം വിധം താഴ്ന്നിരിക്കുന്നു. 2012ൽ 49.25 ശതമാനം പേരിൽ പൊലീസ് കുറ്റം ചുമത്തിയെങ്കിൽ 2015ൽ അത് 29.37 ശതമാനമായി കുറഞ്ഞിരിക്കുന്നു.
നിർഭയ േകസിനു ശേഷം പെൺകുട്ടികളുടെ സുരക്ഷക്കായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുവെന്ന് പറഞ്ഞ് സർക്കാർ സ്വയം പ്രതിരോധത്തിന് കുട്ടികളെ പരിശീലിപ്പിക്കുകയും സെമിനാറുകൾ സംഘടിപ്പിക്കുകയുമെല്ലാം ചെയ്തു. ഇപ്പോൾ പെൺകുട്ടികൾ സുരക്ഷിതരാണോ? ഇൗ ഡിസംബർ 13ന് ഡൽഹിയിൽ 15കാരി പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. അത് പകർത്തി അവളെ ഭീഷണിെപ്പടുത്തുകയും ചെയ്തു. സെപ്തംബറിൽ ഒരു മൂന്നു വയസുകാരി സ്വന്തം വീട്ടിൽ അമ്മാവനാൽ പീഡിപ്പിക്കപ്പെട്ടു. സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണ് ഇൗ തെളിവുകൾ പറയുന്നത്.
അലെപ്പായിൽ ബലാത്സംഗം ഭയന്ന് മരിക്കാൻ പോവുകയാണെന്ന് പെൺകുട്ടിയുടെ മരണക്കുറിപ്പ്. െപൺമക്കളെ കൊല്ലാൻ മതവിധി തേടുന്നതായി പണ്ഡിതൻ. സമാധാനപൂർണമായ ഇൗ ജനാധിപത്യ രാഷ്ട്രത്തിൽ നമ്മുടെ പെൺകുട്ടികളുടെ മാനം കാക്കാൻ നാം എന്തു ചെയ്യണം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.