കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ച് രാജു കാഗെ
text_fieldsബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം തിങ്കളാഴ്ച ആരംഭിച്ച തിന് പിന്നാലെ കർണാടക ബി.ജെ.പിക്ക് തിരിച്ചടിയായി വിമത നീക്കം. മുൻ ബി.ജെ.പി എം.എൽ.എയും മുതിർന്ന നേതാവുമായ രാജു കാഗെ കോൺഗ്രസിൽ ചേരുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. പ്രതി പക്ഷ നേതാവ് സിദ്ധരാമയ്യയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് രാജു കാഗെ ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാജിവെച്ച് കോൺഗ്രസിൽ ചേരുമെന്നാണ് രാജു കാഗെ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ കഗ്വാദ് മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ കഗ്വാദിൽ കോൺഗ്രസിെൻറ ശ്രീമന്ത് പാട്ടീലിനോട് നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. ഇത്തവണ രാജു കാഗെക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ തീരുമാനം. അടുത്ത മൂന്നുവർഷം കൂടി തന്നെ വീട്ടിൽ വെറുതെ ഇരുത്താനാണ് ബി.ജെ.പി ശ്രമം. അതിനാലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
വിമത നീക്കം നടത്തി അയോഗ്യനാക്കപ്പെട്ട ശ്രീമന്ത് പാട്ടീലിനെ കഗ്വാദിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തെ തുടർന്നാണ് രാജു കാഗെ ഇടഞ്ഞത്. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ ഹരജിയിൽ സുപ്രീംകോടതി വിധി ബുധനാഴ്ച വരാനിരിക്കെയാണ് പാർട്ടിവിടുകയാണെന്ന് രാജു കാഗെ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.