മഹാരാഷ്ട്രയിൽ നാലു കുഞ്ഞുങ്ങളെ കോടാലികൊണ്ട് വെട്ടിക്കൊന്നു
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജാൽഗണിൽ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മാതാപിതാക്കൾ േജാലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ജാൽഗണിലെ ബോർഘേത ഗ്രാമത്തിലാണ് സംഭവം. 12 വയസുള്ള സായ്ത, 11വയസായ റാവൽ, എട്ടുവയസായ അനിൽ, മൂന്നുവയസായ സുമൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കളായ മെഹ്താബും റുമാലി ബിലാലയും മധ്യപ്രദേശ് സ്വദേശികളാണ്. ജോലിക്കായി ഇവിടെ എത്തിയതായിരുന്നു. മധ്യപ്രദേശിൽനിന്ന് കുറച്ച് കിലോമീറ്റർ മാത്രമാണ് മഹാരാഷ്ട്രയിലെ ഇൗ ഗ്രാമത്തിലേക്കുള്ള ദൂരം.
കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ജോലിക്ക് പോയികഴിഞ്ഞ ശേഷം ഫാമിെൻറ ഉടമസ്ഥൻ നാലു കുഞ്ഞുങ്ങളും ചോരയിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. കുഞ്ഞുങ്ങളുടെ മൃതദേഹത്തിന് സമീപത്തുനിന്നും രക്തം പുരണ്ട കോടാലി പൊലീസ് കണ്ടെടുത്തു.
ഒരേ കോടാലി ഉപയോഗിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഐ.പി.എസുകാരെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു. മുതിർന്ന ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും കേസ് അന്വേഷണത്തിൽ പങ്കുചേരും. നാലു മൃതദേഹങ്ങളും പോസ്റ്റ്മോട്ടത്തിന് ശേഷം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.