സുപ്രീംകോടതിയിൽ നാല് ജഡ്ജിമാർകൂടി സ്ഥാനമേറ്റു
text_fieldsന്യൂഡൽഹി: ഹൈകോടതികളിൽനിന്ന് സുപ്രീംകോടതിയിേലക്ക് ഉയർത്തിയ നാല് പുതിയ ജഡ ്ജിമാർ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിക്കു മുന്നിൽ സത്യപ്രതിജ് ഞ ചെയ്ത് സ്ഥാനമേറ്റു. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, സൂര്യ കാന്ത്, അനിരുദ്ധ ബോസ്, എ.എ സ്. െബാപ്പണ്ണ എന്നിവരാണ് ചുമതലയേറ്റത്. ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിമാരടക്കം പ്രമുഖർ സംബന്ധിച്ചു. സുപ്രീംകോടതിയുടെ അംഗബലം 2008ൽ പാർലെമൻറ് 31 ആക്കിയ ശേഷം ആദ്യമായാണ് ഇതനുസരിച്ച് ജഡ്ജിമാരുണ്ടാകുന്നത്.
സുപ്രീംകോടതി കൊളീജിയം നേരത്തെ ശിപാർശ ചെയ്ത ജസ്റ്റിസുമാരായ ബോസ്, ബൊപ്പണ്ണ എന്നിവരുടെ പേരുകൾ സീനിയോറിറ്റിയും പ്രാദേശിക പ്രാതിനിധ്യവും ഉന്നയിച്ച് പുനഃപരിശോധനക്കായി കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. എന്നാൽ, ഇൗ പേരുകൾ തന്നെ കൊളീജിയം വീണ്ടും നൽകിയതോടെ കേന്ദ്ര സർക്കാർ നിയമിക്കുകയായിരുന്നു.
ബോംബെ ൈഹകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗവായി 2025ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയേക്കും. മലയാളി ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനു േശഷം പട്ടികജാതി വിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആയിരിക്കും അദ്ദേഹം. ഹിമാചൽപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് സൂര്യ കാന്ത്. ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ജസ്റ്റിസ് ബോസ് സുപ്രീംകോടതിയിലേക്ക് വരുന്നത്. ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് െബാപ്പണ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.