Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ പാർലെമൻറ്...

പുതിയ പാർലെമൻറ് മന്ദിരത്തിന് 20000 കോടി; റോം കത്തുേമ്പാൾ വീണ വായിക്കരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ

text_fields
bookmark_border
പുതിയ പാർലെമൻറ് മന്ദിരത്തിന് 20000 കോടി; റോം കത്തുേമ്പാൾ വീണ വായിക്കരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ
cancel

ന്യൂഡൽഹി: 20000 കോടി ചെലവഴിച്ച് പുതിയ പാർലമെൻറ് മന്ദിരവും ഉദ്യാനവും നിർമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ. ഇക്കാര്യമുന്നയിച്ച് 60 മുൻ ഐ‌.എ‌.എസ്, ഐ‌.എഫ്‌.എസ്, ഐ‌.പി.‌എസ്, ഐ‌.ആർ.‌എസ് ഉദ്യോഗസ്ഥർ നരേന്ദ്ര മോദിക്കും ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി എന്നിവർക്കും  തുറന്ന കത്ത് നൽകി. 

കോവിഡ് കാലത്ത് കോടികൾ ചിലവഴിച്ചുള്ള നിർമിതി, റോം കത്തുേമ്പാൾ വീണ വായിച്ച നീറോ ചക്രവർത്തിയുടേതിന് സമാനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കോവിഡിന് ശേഷം പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും ധാരാളം പണം ആവശ്യമായി വരും. ഈ സമയത്ത് ഇത്തരം നിർമാണം നടത്തരുത്.

ലോക്ഡൗണിനിടയിൽ നിലവിലുള്ള പാർലമെൻറ് മന്ദിരത്തിന് സമീപം പുതിയ മന്ദിരം നിർമ്മിക്കാനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ തുറന്ന കത്തെഴുതിയത്. നിർമാണം തലസ്ഥാന നഗരിയുടെ പരിസ്ഥിതി, പൈതൃക മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളും കത്തിൽ പങ്കുവെച്ചു. 

ഡൽഹിയുടെ തിരക്കേറിയ കേന്ദ്രഭാഗത്താണ് ഈ പ്രദേശം. നഗരത്തിെൻറ ശ്വാസകോശമായി പ്രവർത്തിക്കുന്ന ഇടതൂർന്ന വൃക്ഷത്തോപ്പുകളും ജൈവ വൈവിധ്യ കലവറയും നശിപ്പിക്കരുത്. തുറന്ന സ്ഥലത്ത് നിരവധി നിലകളുള്ള ഓഫിസ് കെട്ടിടങ്ങൾ നിർമിക്കാൻ ആഴത്തിൽ മണ്ണെടുത്ത് അടിത്തറയൊരുക്കുന്നത് പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിക്കും. പാർലമെൻറിൽ ചർച്ച പോലും ചെയ്യാതെ എടുത്ത തീരുമാനത്തിെൻറ യുക്തിയെയും സംഘം ചോദ്യം ചെയ്തു. 

“ജനസംഖ്യാ വർദ്ധനവ് കണക്കിലെടുത്ത് ഒരു വലിയ പാർലമെൻറ് മന്ദിരം നിർമിക്കുന്നു എന്നത് വിഡ്ഢിത്തമാണ്. കാരണം, 2061ന് ശേഷം  ജനസംഖ്യ കുറയുമെന്നാണ് സർവേ റിപ്പോർട്ടുകൾ. പല സംസ്ഥാനങ്ങളിലും പ്രത്യുൽപാദന നിരക്ക് കുറയുന്നു. മാത്രമല്ല, നിലവിലുള്ള പാർലമെൻറിന് സമീപം പുതിയ മന്ദിരം നിർമ്മിക്കുന്നത് അതിെൻറ അടിത്തറയെ അപകടപ്പെടുത്തുകയും ചെയ്യും” കത്തിൽ പറയുന്നു. നിർമാണം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഇവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

കത്തിൽ ഒപ്പിട്ടവർ: അനിത അഗ്നിഹോത്രി, വി.എസ്. ഐലാവദി, ഷാഫി ആലം, കെ. സലീം അലി, എസ്.പി. അംബ്രോസ്, വപ്പാല ബാലചന്ദ്രൻ, ഗോപാലൻ ബാലഗോപാൽ, ചന്ദ്രശേഖർ ബാലകൃഷ്ണൻ, ശരദ് ബെഹാർ, അരബിന്ദോ ബെഹെര, മധു ഭാധുരി, സുന്ദർ ബുറ, തിശ്യരക്ഷിത് ചാറ്റർജി, അന്ന ഡാനി, വിഭാ പുരി ദാസ്, പി.ആർ. ദാസ് ഗുപ്ത, എം.ജി. ദേവസഹയം, സുശീൽ ദുബെ, കെ.പി. ഫാബിയൻ, ആരിഫ് ഗൗരി, ഗൗരിശങ്കർ ഘോഷ്, സുരേഷ് കെ. ഗോയൽ, മീന ഗുപ്ത, രവി വിര ഗുപ്ത, കമൽ ജസ്വാൾ, കെ. ജോൺ കോശി, അജയ് കുമാർ, സുധീർ കുമാർ, പി.കെ. ലാഹിരി, സുബോദ് ലാൽ, ഹർഷ് മന്ദർ, അമിതാഭ് മാത്തൂർ, അദിതി മേത്ത, സോനാലിനി മിർചന്ദാനി, അവിനാശ് മോഹനാനി, ദേവ് മുഖർജി, നാഗൽസാമി, പി.ജി.ജെ. നമ്പൂതിരി, അമിതാഭ് പാണ്ഡെ, അലോക് പെട്രി, ആർ. പൂർണലിംഗം, സി. ബാബു രാജീവ്, ജൂലിയോ റിബീറോ, അരുണ റോയ്, ദീപക് സനൻ, എസ്. സത്യ ഭാമ, എ. തിർലോചൻ സിംഗ്, ജവഹർ സർകാർ, നരേന്ദ്ര സിസോദിയ, പർവീൻ തൽഹ, താങ്കി തെക്കേര, പി‌.എസ്‌.എസ് തോമസ്, ഹിന്ദാൽ ത്യാബ്ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newsnew Parliamentcentral vista
News Summary - Former bureaucrats call for halt to Central Vista revamp
Next Story