ആന്ധ്രയിൽ ബി.ജെ.പി മുൻ പ്രസിഡന്റ് പാർട്ടി വിട്ടു
text_fieldsഅമരാവതി: നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബി.ജെ.പി ആന്ധ്രപ്രദേശ് മുൻ സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മിനാരായണ പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബഹുമാനമുണ്ടെങ്കിലും പാർട്ടിയുടെ സംസ്ഥാന നേതാക്കളുടെ നിലപാടുകളിൽ തൃപ്തനല്ലെന്ന് ഗുണ്ടൂരിലെ വീട്ടിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ലക്ഷ്മിനാരായണ പറഞ്ഞു.
അണികളുമായി ആലോചിച്ചശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ മന്ത്രിയായിരുന്ന ലക്ഷ്മിനാരായണ പിന്നീട് ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു.
2018 മുതൽ 2020 വരെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി. പ്രബലമായ കാപ്പു സമുദായക്കാരനായ ഇദ്ദേഹം നിലവിലെ സംസ്ഥാന പ്രസിഡന്റ് സോമു വീർരാജുവിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.