Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളുടെ സഹപാഠിയെ...

മകളുടെ സഹപാഠിയെ പീഡിപ്പിച്ച  മുൻ പഞ്ചാബ് മന്ത്രിക്കെതിരെ കേസ്

text_fields
bookmark_border
മകളുടെ സഹപാഠിയെ പീഡിപ്പിച്ച  മുൻ പഞ്ചാബ് മന്ത്രിക്കെതിരെ കേസ്
cancel

ചണ്ഡിഗഢ്: ജോലി തേടിയെത്തിയ മകളുടെ സഹപാഠിയെ എട്ടുവർഷം ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ മന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ സുച്ച സിങ് ലങ്കക്കെതിരെ (61) കേസ്. 39 വയസ്സുള്ള വനിത കോൺസ്റ്റബിളാണ് 2007 മുതൽ 2012 വരെ അകാലിദൾ മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന സുച്ച സിങ്ങിനെതിരെ പരാതി നൽകിയത്. 

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ഇദ്ദേഹം കോടതിയിൽ കീഴടങ്ങിയെന്ന് റിപ്പോർട്ടുണ്ടായിരുെന്നങ്കിലും കോടതി അവധിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  2009ലാണ് യുവതിയെ സുച്ച സിങ് ആദ്യമായി പീഡിപ്പിച്ചത്. കോൺസ്റ്റബിളായ ഭർത്താവിെൻറ മരണത്തെ തുടർന്ന് രണ്ടു മക്കളെ സംരക്ഷിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ അന്ന് മന്ത്രിയായിരുന്ന സുച്ച സിങ്ങിനെ കാണുകയായിരുന്നു. ചണ്ഡിഗഢിലെ കിസാൻ ഭവനിലായിരുന്നു സന്ദർശനം. കുടുംബത്തിെൻറ ദൈന്യകഥ വിവരിച്ച യുവതിയോട്, രണ്ടു ദിവസം കഴിഞ്ഞ് ഒറ്റക്കു വന്ന് തെന്ന കാണാൻ മന്ത്രി നിർദേശിച്ചു. 

ഇതനുസരിച്ച് രണ്ടുദിവസം കഴിഞ്ഞ് കണ്ടപ്പോൾ, തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. കരഞ്ഞുപറഞ്ഞിട്ടും മന്ത്രി പിന്മാറിയില്ല. എതിർത്തതോടെ, നിമിഷങ്ങൾക്കകം യുവതിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇത് വർഷങ്ങളോളം തുടർന്നു. തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതി പരാതിയിൽ പറഞ്ഞു. സൊഹാൽ ഗ്രാമത്തിലുണ്ടായിരുന്ന ഒരേക്കർ ഭൂമി സുച്ച സിങ് വിറ്റു. യുവതിക്ക് ചണ്ഡിഗഢിൽ ഭൂമി വാങ്ങുന്നതായി തെറ്റിദ്ധരിപ്പിച്ചാണിത്. 30 ലക്ഷം രൂപക്ക് കച്ചവടം നടത്തിയെങ്കിലും നാലര ലക്ഷം മാത്രമാണ് തന്നതെന്ന് യുവതി പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചപ്പോൾ, ഒരു പ്രാദേശിക ബാങ്കിൽനിന്ന് എട്ടുലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തിക്കൊടുത്തു. എന്നാൽ, ഒരുലക്ഷം മാത്രമാണ് കൈയിൽ കിട്ടിയത്. 
യുവതി ചിത്രീകരിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAkali ministerrapingSucha Singh Langah
News Summary - Former Akali minister Langah booked for raping daughter’s ex-classmate-India news
Next Story