Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊഗോയി...

ഗൊഗോയി പ്രതിക്കൂട്ടിൽ

text_fields
bookmark_border
Ranjan-Gogoi.
cancel

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ മുൻ സുപ്രീംകോടതി ജഡ്ജിമാരും പ്രതിപക്ഷവും രൂക്ഷവിമർശവുമായി രം ഗത്ത്. കേന്ദ്ര സർക്കാറിന് അനുകൂലമായി പുറപ്പെടുവിച്ച നിർണായക വിധികളുടെ പ്രതിഫലമാണ് രാജ്യസഭാംഗത്വമെന്ന വിമർശനമാണുയർന്നിരിക്കുന്നത്.

ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തതും റഫാൽ അഴിമതി ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റമുക്തനാക്കിയതും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപണ വിധേയനായ ജഡ്ജി ലോയയുടെ ദുരൂഹ മരണ കേസ് അടച്ചതും ജമ്മു-കശ്മീരിെൻറ 370 റദ്ദാക്കാനുള്ള സാവകാശം നൽകിയതും കനയ്യ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഒഴിവാക്കിയതും ഗൊഗോയി ആയിരുന്നു. അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന തീരുമാനമാണിതെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ ദുഷ്യന്ത് ദവെ പ്രതികരിച്ചു. സ്വതന്ത്ര കോടതികൾ എന്നത് ഒൗദ്യോഗികമായി മരിച്ചുപോയെന്ന് സുപ്രീംകോടതി അഭിഭാഷകൻ ഗൗതം ഭാട്യ പ്രതികരിച്ചു.

സ്വന്തം ആത്മാവുകൾ വിൽപനക്ക് വെച്ചവർ ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് വ്യാപാരം തുടങ്ങിയെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻകൂടിയായ കോൺഗ്രസ് നേതാവ് കപിൽ സിബൽ പരിഹസിച്ചു.
വിരമിച്ചശേഷം ന്യായാധിപന്മാരെ മറ്റു പദവികളിൽ നിയമിക്കുന്നത് കോടതികളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള പാടാണെന്ന് രഞ്ജൻ ഗൊഗോയിതന്നെ മുമ്പ് പറഞ്ഞതാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ഒന്നിന് പകരം മറ്റൊന്നാണ് ഇതെങ്കിൽ എങ്ങനെയാണ് ജനങ്ങൾക്ക് കോടതികളിൽ വിശ്വാസമുണ്ടാവുകയെന്ന് ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി എം.പി ചോദിച്ചു. ഗൊഗോയി രാജ്യസഭാംഗത്വം സ്വീകരിക്കരുതെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാരായ മദൻ ബി ലോകുറും കുര്യൻ ജോസഫും ആവശ്യപ്പെട്ടു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നിറങ്ങി മുൻ ചീഫ് ജസ്റ്റിസിനൊപ്പം വാർത്താസമ്മേളനം നടത്തിയവരാണ് ഇൗ ജഡ്ജിമാർ. അന്ന് വാർത്താസമ്മേളനം നടത്തിയ ജസ്റ്റിസ് ചെലമേശ്വർ പ്രതികരിക്കാൻ തയാറായില്ല.

‘ജുഡീഷ്യറിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാം’

ന്യൂഡൽഹി: നിയമനിർമാണ സഭക്ക് മുന്നിൽ കോടതികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും തിരിച്ചുമുള്ള അവസരം പാർലമെൻറിലെ തെൻറ സാന്നിധ്യം കൊണ്ടുണ്ടാകുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഗുവാഹതിയിൽ പ്രതികരിച്ചു. രാജ്യസഭാംഗത്വം സ്വീകരിച്ചത് എന്തു കൊണ്ടാണെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം  മാധ്യമങ്ങളോട് വിശദമായി സംസാരിക്കുമെന്നും ഗൊഗോയി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsRanjan Gogoiformal chief justice
News Summary - formal chief justice ranjan gogoi -india news
Next Story