ഭോപാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് വിശദീകരണവുമായി രംഗത്ത്.
ബി.ജെ.പി സ്ഥാനാർഥിയുടെ പേര് മറന്നുപോയതിനാലാണ് 'ഐറ്റം' എന്ന് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ ചിലത് പറഞ്ഞു. എന്നാൽ അത് ആരെയും അപമാനിക്കാൻ വേണ്ടിയല്ല. ഞാൻ ഇമാർതി ദേവിയുടെ പേര് മറന്നുപോയിരുന്നു. പട്ടികയിൽ ഐറ്റം നമ്പർ വൺ, ഐറ്റം നമ്പർ രണ്ട് എന്നിങ്ങനെ പറയുന്നു. അെതങ്ങനെ അപമാനിക്കലാകും' -കമൽനാഥ് ചോദിച്ചു.
കോൺഗ്രസ് സ്ഥാനാർഥി സുരേഷ് രാജിന് വേണ്ടി ദാബ്രയിൽ പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴായിരുന്നു കമൽ നാഥിെൻറ വിവാദ പരാമർശം. 'ഞങ്ങളുടെ സ്ഥാനാർഥി അവളെപോലെയല്ല... അവളുടെ പേര് എന്താണ്? നിങ്ങൾക്ക് അവളെ നന്നായി അറിയാം, നേരത്തേ എനിക്ക് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു... എന്തൊരു ഐറ്റമാണത്'' എന്നായിരുന്നു കമൽനാഥിനെ പരാമർശം.
ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി ഇമാർതി ദേവിക്കെതിരെയായിരുന്നു പ്രസ്താവന. വിവാദ പരാമർശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദ റിപ്പോർട്ട് തേടുകയും ചെയ്തു.