വിദേശ അഭിഭാഷകർക്ക് ഇന്ത്യയിൽ പ്രാക്ടീസ് പറ്റില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഒാഫിസുകൾ തുറക്കാനോ വിദേശ അഭിഭാഷകർ ഇന്ത്യൻ കോടതികളിൽ പ്രാക്ടീസ് ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാൽ, വിദേശ അഭിഭാഷകർക്ക് ഇന്ത്യൻ കക്ഷികൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഇവിടെയെത്തി ഉപദേശങ്ങൾ നൽകി മടങ്ങാം. ഇൗ വിഷയത്തിൽ സർക്കാറും ബാർ കൗൺസിലും കൃത്യമായ നിർദേശങ്ങളുണ്ടാക്കണമെന്ന് കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, േരാഹിൻറൺ എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് വിദേശ അഭിഭാഷകർക്ക് നിശ്ചിത കാലത്തേക്ക് ഇന്ത്യയിലെത്തി നിയമോപദേശം നൽകാമെന്ന 2012ലെ മദ്രാസ് ഹൈകോടതി വിധി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര വ്യാപാര തർക്കങ്ങളിൽ വിദേശ അഭിഭാഷകർ ഇന്ത്യയിലെത്തുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, അവർക്ക് ഇന്ത്യയിലെ നിയമവൃത്തിയുടെ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മദ്രാസ് ഹൈകോടതി വിധിക്കെതിരെ ബാർ കൗൺസിൽ ഒാഫ് ഇന്ത്യ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്. കേസിൽ, യു.കെ, യു.എസ്.എ, ഫ്രാൻസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 30ഒാളം നിയമ സ്ഥാപനങ്ങളുടെ വാദവും കോടതി പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.