Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേജ് പ്രതാപിെൻറ...

തേജ് പ്രതാപിെൻറ വിവാഹച്ചടങ്ങിൽ ഭക്ഷണത്തിനായി അടി

text_fields
bookmark_border
തേജ് പ്രതാപിെൻറ വിവാഹച്ചടങ്ങിൽ ഭക്ഷണത്തിനായി അടി
cancel

പട്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മകൻ തേജ് പ്രതാപിെൻറ വിവാഹച്ചടങ്ങിൽ അതിഥികൾ ഭക്ഷണത്തിനായി തമ്മിൽത്തല്ലി. വി.െഎ.പികളുൾപ്പെടെ 7000ഒാളം പേരെ ക്ഷണിച്ച ചടങ്ങിൽ 50,000 ഒാളം പേർ പെങ്കടുത്തിട്ടുെണ്ടന്ന് കാറ്ററിങ്ങ് സംഘം പറഞ്ഞു. വിവിധ ജില്ലകളിൽ നിന്ന് ആർ.െജ.ഡി പ്രവർത്തകർ വിവാഹത്തിെനത്തിയിരുന്നു. 

ബിഹാർ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു ആഡംബര വിവാഹം. വിവാഹ ചടങ്ങിനു ശേഷം ഭക്ഷണം വിളമ്പിയപ്പോഴാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. മാധ്യമങ്ങൾക്കും വി.െഎ.പികൾക്കുമായി പ്രത്യേക പന്തിയിലും മറ്റു സാധാരണക്കാർക്ക് 200ഒാളം വരുന്ന മറ്റു പന്തികളിലുമായിരുന്നു ഭക്ഷണം ക്രമീകരിച്ചിരുന്നത്. വി.െഎ.പികൾക്കുള്ള ഭക്ഷണം കൂടുതൽ രുചികരമാണെന്ന അഭ്യുഹം പരന്നതിനെ തുടർന്ന് സാധാരണക്കാരായ ജനങ്ങൾ വി.െഎ.പി പവലിയനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങൾ വി.െഎ.പികൾക്കായി ഒരുക്കിയ ഭക്ഷണവും അലങ്കര വസ്തുക്കളും മോഷ്ടിച്ചു. 

അൽപ്പസമയത്തിനുള്ളിൽ തന്നെ വി.െഎ.പി ഏരിയയിൽ ഉടഞ്ഞ പാത്രങ്ങളും നിര തെറ്റിയതും തകർന്നതുമായ മേശകളും കസേരകളും െകാണ്ട് നിറഞ്ഞു. ജനങ്ങൾ അക്രമാസക്തരായതോടെ പാർട്ടിയുടെ ചില നേതാക്കൾ വടി വീശി ജനങ്ങളെ പിരിച്ചു വിടാൻ ശ്രമിച്ചു. 2000ഒാളം പ്ലേറ്റുകൾ ജനങ്ങൾ പൊട്ടിച്ചുവെന്നും നിരവധി പാത്രങ്ങളും മറ്റു ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും കാറ്ററിങ്ങ് സംഘം ആരോപിച്ചു. 10,000 പേർക്ക് ഭക്ഷണമൊരുക്കാനാണ് തങ്ങളോട് ആവശ്യെപ്പട്ടത്. എന്നാൽ 50,000 ഒാളം പേർ ചടങ്ങളിൽ പെങ്കടുക്കാെനത്തിയിരുന്നുവെന്നും കാറ്ററിങ്ങ് സംഘം പറഞ്ഞു. 

നിരവധി മാധ്യമസംഘങ്ങൾക്കും അക്രമത്തിൽ പരിക്കേറ്റു. പലരുടെയും കാമറകളും മറ്റും നശിപ്പിക്കപ്പെട്ടു. അതിനിെട ചടങ്ങിൽ പെങ്കടുത്ത് മടങ്ങുകയായിരുന്ന എസ്.യു.വി മറ്റൊരു വാഹനത്തിലിടിച്ച് ഒരു കുടുംബത്തിെല നാലുപേർ മരിച്ചു. 

എം.എൽ.എ ചന്ദ്രിക റായിയുടെ മകൾ െഎശ്വര്യ റായിയെയാണ് തേജ് പ്രതാപ് യാദവ് വിവാഹം ചെയ്തത്. വിവാഹ ചടങ്ങുകൊഴുപ്പിക്കാൻ 50 കുതിരകളുമുണ്ടായിരുന്നു. ആർ.ജെ.ഡി ദേശീയ- സംസ്ഥാന നേതാക്കളും മറ്റ് ഉന്നതവ്യക്തികളും വധൂവരന്മാർക്ക് ആശംസകളർപ്പിക്കാനെത്തി. പട്നയിലെ പ്രധാന ഹോട്ടലുകളെല്ലാം വിവാഹത്തിനായി നേരേത്ത ബുക്ക് ചെയ്തിരുന്നു. ബർഹാര എം.എൽ.എ സരോജ് യാദവാണ് വധൂവരന്മാർക്ക് അകമ്പടിക്കായി അമ്പതോളം കുതിരകളെ എത്തിച്ചത്. 100ലേറെ പാചകക്കാരാണ് അതിഥികൾക്കായി ഭക്ഷണം തയാറാക്കിയിരുന്നത്. 

കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലു അഞ്ചു ദിവസത്തെ പരോളിലാണ് വിവാഹത്തിൽ പെങ്കടുക്കാെനത്തിയത്. ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ലാലു കൂടുതൽ ആളുകളുമായി ഇടെപട്ടില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTej Pratap weddingFood Riots
News Summary - Food Riot Breaks Out at Tej Pratap's Wedding - India news
Next Story