തെറ്റായ പരിശോധനാഫലം; ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ നിരോധിച്ച് പഞ്ചാബ് സർക്കാർ
text_fieldsഅമൃത്സർ: ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത റാപ് പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് പഞ്ചാബ് സർക്കാരും.
തെറ്റായ പരിശോധനാഫലം ലഭിച് ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഐ.സി.എം.ആറിന് തിരികെ നൽകാനാണ് പഞ്ചാബ് സർക്കാർ ഒരുങ്ങുന്നത്. അഞ്ച് കിറ്റുകൾ തെറ്റായ പരിശോധനാഫലം നൽകിയതിനെ തുടർന്നാണ് കിറ്റുകൾ മുഴുവൻ തിരികെ നൽകാൻ പഞ്ചാബ് തീരുമാനിച്ചത്.
രാജ്യത്ത് റാപിഡ് ടെസ്റ്റ് കിറ്റുകളുടെ കുറവുള്ളത് കാരണം കിറ്റുകളെല്ലാം ഐ.സി.എം.ആറിന് തന്നെ തിരിച്ചുനൽകും. -പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
ചൈനയിൽ നിന്നെത്തിച്ച കിറ്റുകൾ ഐ.സി.എം.ആറായിരുന്നു ഒാരോ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്തത്. എന്നാൽ, പല സംസ്ഥാനങ്ങളും കിറ്റുകളുടെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. അതേസമയം, ചൈനയിൽ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആർ കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയുണ്ടായി.
നേരത്തെ ചൈനയിൽ നിന്നുള്ള പി.പി.ഇ കിറ്റുകൾക്ക് ഗുണനിലവാരം പോരെന്ന് കാട്ടി പല വിദേശ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ചൈനയിൽ നിന്നുള്ള കിറ്റുകളുടെ ഇറക്കുമതിയും നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.