കോവിഡ്: മഹാരാഷ്ട്രയിൽ അഞ്ച് മലയാളികൾ മരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മലയാളികൾ മരിച്ചു. കൊയിലാണ്ടി അരിക്കുളം ചടപ്പള്ളി സ്വദേശി കെ.വി. നാരായണൻ കിടാവ് (84), കൊല്ലം, തേവള്ളി തോപ്പിൽ സുദർശൻ (68), തലശ്ശേരി സ്വദേശി വിജയൻ രായ്രോത്ത് (70) എന്നിവർ മുംബൈയിലും തിരുവനന്തപുരം സ്വദേശി സജീവ് കുമാർ നായർ (45), ഷൊർണൂർ സ്വദേശി ഇന്ദിര നമ്പ്യാർ (65) എന്നിവർ പുണെയിലും കോവിഡ് ചികിത്സക്കിടെ മരിച്ചു.
ഇതോടെ, മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 47 ആയി ഉയർന്നു. ഇവരിൽ 44 പേർ മുംബൈ മലയാളികളാണ്. അന്ധേരിയിൽ കഴിയുന്ന നാരായണൻ കിടാവ് അവിടത്തെ ഗുരുനാനാക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. തൊഴിലാളി നേതാവും കേരള പീപ്ൾസ് എജുക്കേഷൻ സൊസൈറ്റി അംഗവുമായിരുന്നു. ഭാര്യ: സുഭദ്ര. മക്കൾ: മനു, മിനി.
അംബർനാഥിൽ കഴിഞ്ഞിരുന്ന സുദർശൻ താണെയിലെ മുനിസിപ്പൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
ഭാര്യ: മീന. മകൻ: അഭിലാഷ്. നവി മുംബൈ െഎരോളിയിൽ കഴിഞ്ഞിരുന്ന വിജയൻ രയ്രോത്ത് വാഷിയിലെ ഇന്ദ്രാവതി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
പുണെയിൽ ചിക്കലിയിൽ കഴിഞ്ഞ സജീവ് കുമാർ നായർ ചികിത്സക്കിടെ വെള്ളിയാഴ്ച പുലർച്ചയാണ് മരണത്തിന് കീഴടങ്ങിയത്. പുണെ, ഭോസരി ശിവശങ്കർ നഗറിലാണ് ഇന്ദിര നമ്പ്യാർ കഴിഞ്ഞിരുന്നത്. ശ്രീധരനാണ് ഭർത്താവ്. മക്കൾ: സിനി, സിമ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.