മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി 5 നേതാക്കൾ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന, കോൺഗ്രസ്-എൻ.സി.പി സഖ്യങ്ങളുടെ ജയപരാജയ ം നിർണയിക്കാനുള്ള ശേഷിയുമായി അഞ്ച് നേതാക്കളും ഒരു പാർട്ടിയും. പ്രകാശ് അംബേദ്കർ, രാ ജ് താക്കറെ, രാജു ഷെട്ടി, ഹിതേന്ദ്ര ഠാകുർ എന്നിവരാണ് കരുത്തരായ നേതാക്കൾ. ജയന്ത് പാട ്ടീൽ നയിക്കുന്ന പെസൻറ്സ് ആൻഡ് വർകേഴ്സ് പാർട്ടി (പി.ഡബ്ള്യു.പി)യാണ് നിർണായക ശക്തിയായ സംഘടന.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ സേനയും (എം.എൻ.എസ്) പി.ഡബ്ള്യു.പിയും മത്സരിക്കുന്നില്ലെങ്കിലും നിർണായക ശക്തികളാണ്. മുംബൈ, താണെ, നാസിക് പ്രദേശങ്ങളിൽ നിർണായക ശക്തിയായ രാജ് താക്കറെ എം.എൻ.എസ് സ്ഥാപിച്ചതിനു ശേഷം ആദ്യമാണ് ലോക്സഭ മത്സരത്തിൽനിന്ന് മാറിനിൽക്കുന്നത്. എൻ.സി.പി മുംബൈയിൽ ഒരു സീറ്റ് നൽകാൻ തയാറായിരുന്നെങ്കിലും കോൺഗ്രസിെൻറ എതിർപ്പിനെ തുടർന്ന് പിൻവാങ്ങി.
എന്നാൽ, എൻ.സി.പിയുമായി രാജ് ധാരണയിലാണെന്ന് വ്യക്തമാണ്. നുണ പ്രചരിപ്പിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ വോട്ട് ചെയ്യണമെന്നാണ് രാജ് പ്രചരിപ്പിക്കുന്നത്. റായിഗഡ്, മാവൽ, മാധ, കൊലാപുർ മണ്ഡലങ്ങളിൽ നിർണായക ശക്തിയായ പി.ഡബ്ള്യു.പിയും എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് ഒപ്പമാണ്. വസായ്-വീരാർ മേഖലയിൽ കരുത്തനാണ് മുൻ അധോലോക നേതാവ് ഹിതേന്ദ്ര ഠാകുർ. കാലങ്ങളായി ഇദ്ദേഹത്തിെൻറ ബഹുജൻ വികാസ് അഗാഡി പരസ്യമായി സഖ്യത്തിലല്ലെങ്കിലും കോൺഗ്രസിന് ഒപ്പമായിരുന്നു. വസായ് മേഖലയിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താതെ സഹകരിക്കുകയായിരുന്നു. എന്നാൽ, 2014ൽ ഹിതേന്ദ്ര ഠാകുർ ബി.ജെ.പിക്ക് ഒപ്പമായിരുന്നു. രണ്ട് സീറ്റുകൾ ലഭിച്ചതോടെ കർഷക നേതാവ് രാജു ഷെട്ടി കോൺഗ്രസ് സഖ്യത്തിന് ഒപ്പമാണ്.
ഷെട്ടി കോൺഗ്രസിന് അനിവാര്യമായ ഘടകമാണ്. ദലിത് നേതാക്കളായ പ്രകാശ് അംബേദ്കറും, രാംദാസ് അത്താവാലെയുമാണ് ശേഷിച്ച കരുത്തർ. ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും ഒ.ബി.സി, ധൻഗാർ സമുദായങ്ങളും ചേർന്ന പ്രകാശിെൻറ വഞ്ചിത് ബഹുജൻ അഗാഡിയാണ് കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് പ്രധാന ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.