ബോധ്ഗയ സ്ഫോടന പരമ്പര: അഞ്ചു പ്രതികളും കുറ്റക്കാർ
text_fieldsബിഹാർ: ബോധ്ഗയയിൽ 2013 ജൂലൈ ഏഴിന് നടന്ന സ്ഫോടന പരമ്പരയിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് പ്രേത്യക എൻ.െഎ.എ കോടതി കണ്ടെത്തി. ബ്ലാക് ബ്യൂട്ടി എന്ന ഹൈദർ അലി, ഇംതിയാസ് അൻസാരി, ഉമർ സിദ്ദിഖി, അസ്ഹറുദ്ദീൻ ഖുറൈശി, മുജീബുല്ല അൻസാരി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഒരു തിബറ്റൻ സന്യാസിക്കും വിനോദ സഞ്ചാരിക്കും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. പ്രഭാത പ്രാർഥനക്കായി വിശ്വാസികൾ ബോധി വൃക്ഷത്തിനരികെ ഒത്തു ചേർന്ന സമയത്താണ് സ്ഫോടനമുണ്ടായത്. മുപ്പതു മിനുട്ടിനുള്ളിൽ ഒമ്പത് സ്ഫോടനങ്ങളാണ് നടന്നത്. ബിഹാറിലെ ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്.
ഭീകരവാദ സംഘടനയായ സിമിയാണ് സ്ഫോടനത്തിനു പിന്നിലെന്ന് എൻ.െഎ.എ വ്യക്തമാക്കി. റോഹിങ്ക്യൻ മുസ്ലീംകളെ മ്യാൻമർ സൈന്യം കൊല ചെയ്തതിലുള്ള പ്രതികാരമായി ബുദ്ധമതക്കാരുള്ള പ്രദേശങ്ങൾ തകർക്കാൻ സിമി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് എൻ.െഎ.എ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.