Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറ്റലി 10 കോടി നൽകി;...

ഇറ്റലി 10 കോടി നൽകി; കടൽക്കൊല കേസിൽ വിധി 15ന്

text_fields
bookmark_border
ഇറ്റലി 10 കോടി നൽകി; കടൽക്കൊല കേസിൽ വിധി 15ന്
cancel

ന്യൂഡൽഹി: കടൽക്കൊല കേസിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരായ കുറ്റവിചാരണ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിെൻറ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയാൻ മാറ്റി. ഇറ്റലി നഷ്ടപരിഹാര തുകയായ 10 കോടി രൂപ കെട്ടിവെച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.

ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവെക്കാതെ കേസ് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് വിേദശകാര്യ മന്ത്രാലയത്തിെൻറ അക്കൗണ്ടിലേക്ക് ഇറ്റലി പണം അടച്ചു. സർക്കാർ ഇത് സുപ്രീംകോടതി രജിസ്ട്രി അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. തുക ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേരള ഹൈകോടതിയുടെ അക്കൗണ്ടിലേക്ക് ഈ തുക മാറ്റുമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവർ സൂചിപ്പിച്ചു.

2012ലാണ് കൊല്ലത്തിനു സമീപം തീരക്കടലിൽ സെൻറ് ആൻറണീസ് ബോട്ടിനു നേരെ ഇറ്റാലിയൻ കപ്പലായ എൻറിക ലക്സിയിൽനിന്ന് വെടിയേറ്റ് മീൻപിടിത്ത തൊഴിലാളികളായ വാലൻറയിൻ ജലാസ്റ്റിൻ, അജേഷ് ബിങ്കി എന്നിവർ മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾക്ക് പരിക്കേറ്റു. മസിമിലാനോ ലേത്താറെ, സാൽവദോർ ഗിറോണെ എന്നിവരാണ് ഇന്ത്യയിൽ ക്രിമിനൽ നടപടി നേരിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italian MarinesFishermen Killing Case
News Summary - Fishermen Killing Case Supreme Court Order on Italian Marines on 15 June
Next Story