കന്നി പ്രസംഗത്തിലൂടെ താരമായി മഹുവ മൊയിത്ര
text_fieldsന്യൂഡൽഹി: ‘‘സബീ കാ ഖൂൻ ഹെ ശാമിൽ യഹാ കാ മിട്ടീ മേ, കിസീ കാ ബാപ് കാ ഹിന്ദു സ്ഥാൻ തോഡി ഹേ’’
(എല്ലാവരുടേയും രക്തം ഈ മണ്ണിലുണ്ട്
ആരുടേയും പിതൃ സ്വത്തല്ല ഹിന്ദുസ്ഥാൻ)
സംഘ്പരിവാർ ആൾക്കൂട്ടക്കൊലയുടെ കാലത്ത് ഡോ. റാഹത് ഇൻഡോറിയുടെ ഈ വരികൾ ചൊല്ലിയാണ് 17ാം ലോക്സഭയിലെ ത െൻറ കന്നിപ്രസംഗം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര അവസാനിപ്പിച ്ചത്. പാർലമെൻറിലെ വൻ ഭൂരിപക്ഷത്തിെൻറ തിളക്കത്തിൽ നിൽക്കുന്ന ബി.ജ െ.പിയെ 10 മിനിറ്റ് പ്രസംഗത്തിലൂടെ വിറപ്പിച്ച പശ്ചിമബംഗാളിലെ കൃഷ് ണനഗർ എം.പിയായ മഹുവയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
15ാ ം വയസിൽ കുടുംബത്തോടൊപ്പം യു.എസിലേക്ക് പോയ മെഹുവ ഡെന്മാർക്ക് സ്വദേശി ലാർസ് ബോ റോർസണിനെ വിവാഹം ചെയ്തു. ഇൻവെസ്റ്റ്മെൻറ് ബാങ്കായ ജെ.പി മോർഗെൻറ വൈസ് പ്രസിഡ ൻറ് പദവി ഒഴിവാക്കി 2008ൽ ഇന്ത്യയിലെത്തി രാഷ്ട്രീയത്തിലറങ്ങുന്നത്. 2009ൽ രാഹുൽ ബ്രിഗ േഡിെൻറ ഭാഗമായി കോൺഗ്രസിൽ ചേർന്നു. വൈകാതെ തൃണമൂലിലെത്തി കരീംപുർ എം.എൽ.എ ആയി.
ഇ ന്ത്യ ഫാഷിസ്റ്റ് രാജ്യമായി മാറുന്നതിെൻറ ഏഴു അടയാളങ്ങളാണ് മഹുവ പ്രസംഗത്തിൽ നിരത്തിയത്. ബി.ജെ.പിക്ക് ലഭിച്ച ജനവിധി മാനിക്കുന്നതോടൊപ്പം വിയോജിപ്പിെൻറ ശബ്ദം കേൾക്കാൻ തയാറാവണമെന്ന് അവർ ആവശ്യപ്പെട്ടു. അച്ചാ ദിൻ ഇവിടെയുള്ളതിനാൽ ഈ സർക്കാർ പടുത്തുയർത്താനുദ്ദേശിക്കുന്ന ‘ഇന്ത്യൻ സാമ്രാജ്യ’ത്തിെൻറ സൂര്യനസ്തമിക്കില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം. എങ്കിൽ നിങ്ങൾക്ക് അടയാളങ്ങൾ നഷ്ടമായിരിക്കുന്നു. കണ്ണുതുറന്ന് നോക്കിയാൽ രാജ്യം മുറിഞ്ഞ് വേർപ്പെടുന്നതിെൻറ അടയാളങ്ങൾ എല്ലായിടത്തും കാണാം.
അപരനെ വെറുക്കുന്ന, ഇടുങ്ങിയ ഉപരിപ്ലവ ദേശീയത രാജ്യത്തെ വലയം ചെയ്യുന്നുവെന്നതാണ് അതിെൻറ ആദ്യ അടയാളം. ഒന്നിപ്പിക്കാനുള്ള ആഗ്രഹമല്ല, ഭിന്നിപ്പിക്കാനുള്ള ആസക്തിയാണതിന്. മന്ത്രിമാർക്ക് തങ്ങളുടെ ബിരുദത്തിന് തെളിവായി ഒരു കഷണം കടലാസ് കാണിക്കാൻ കഴിയാത്ത രാജ്യത്താണ് നിരാലംബരായ ജനത തങ്ങൾ ഈ രാജ്യത്തിെൻറ ഭാഗമാണെന്ന് തെളിയിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്.
ഭരണനിർവഹണത്തിെൻറ എല്ലാ തലങ്ങളിൽനിന്നും മനുഷ്യാവകാശങ്ങൾക്കു നേരെ ആവർത്തിച്ചുള്ള അവഗണനയാണ് രണ്ടാമത്തെ അടയാളം. 2014നും 2019നുമിടയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ പതിന്മടങ്ങ് വർധിച്ചു. ഇൗ തോത് വർധിപ്പിക്കാൻ മാത്രമായി ഒരു കൂട്ടർ രാജ്യത്തുണ്ട്. കഴിഞ്ഞവർഷം രാജസ്ഥാനിലെ പെഹ്ലു ഖാൻ മുതൽ കഴിഞ്ഞദിവസം ഝാർഖണ്ഡിലെ അൻസാരി വരെ, ഈ പട്ടിക അവസാനിക്കുന്നില്ല.
ഊഹിക്കാൻ പറ്റാത്ത തരത്തിൽ മാധ്യമങ്ങളെ അധീനപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമാണ് മൂന്നാമത്തെ അടയാളം. രാജ്യത്തെ വലിയ അഞ്ച് മാധ്യമ സ്ഥാപനങ്ങൾ ഇന്ന് പരോക്ഷമായി നിയന്ത്രിക്കപ്പെടുകയോ അവർ കടപ്പെട്ടിരിക്കുകയോ ചെയ്യുന്നത് ഒരാളോടാണ്. ഭരിക്കുന്ന പാർട്ടിയുടെ പ്രചാരണത്തിനാണ് ടി.വി ചാനലുകളുടെ ഭൂരിഭാഗം സമയവും. സർക്കാർ വിരുദ്ധ വാർത്ത ചാനലിൽ വരുന്നില്ലെന്ന് ഉറപ്പാക്കാനായി 120 പേരെയാണ് വാർത്ത പ്രക്ഷേപണ മന്ത്രാലയം നിയമിച്ചിരിക്കുന്നത്. വ്യാജ വാർത്തയാണ് നിയമം. കർഷക ദുരിതവും തൊഴിലില്ലായ്മയുമല്ല ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വാട്സ്ആപ്പും വ്യാജവാർത്തകളുമായിരുന്നു.
ദേശസുരക്ഷയെക്കുറിച്ച അമിതാസക്തിയും ശത്രുക്കളെ ഒരുക്കലുമാണ് നാലാം അടയാളം. സൈന്യത്തിെൻറ നേട്ടമെല്ലാം ഒരാൾ തട്ടിയെടുത്തിരിക്കുന്നു. എന്നിട്ടും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭീകരാക്രമണങ്ങൾ പലമടങ്ങ് വർധിച്ചു. കശ്മീരിൽ ജവാന്മാരുടെ മരണം 106 മടങ്ങാണ് വര്‍ധിച്ചത്.
സർക്കാറും മതവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അഞ്ചാമത്തെ അടയാളം. പൗരൻ എന്നതിെൻറ അർഥം പുനർ നിർവചിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റ വിരുദ്ധ നിയമങ്ങളുടെ ഉന്നം ഒരൊറ്റ സമുദായം മാത്രമാണെന്ന് പൗരത്വ ഭേദഗതി ബില്ലും എൻ.ആർ.സിയും ഉറപ്പാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ 812 ദശലക്ഷം ഏക്കറിേനക്കാള് (രാമജന്മഭൂമിയുടെ) 2.77 ഏക്കറിക്കേുറിച്ചാണ് പാര്‍ലമെൻറ് അംഗങ്ങളിപ്പോൾ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ബുദ്ധിജീവികളോടും കലയോടുമുള്ള കടുത്ത വിദ്വേഷമാണ് ആറാമത്തെ അപകടകരമായ അടയാളം. ഭരണഘടനയുടെ അനുച്ഛേദം 51 ഉറപ്പാക്കുന്ന സ്വതന്ത്ര വിദ്യാഭ്യാസത്തിനും ശാസ്ത്രീയാഭിമുഖ്യത്തോടുമുള്ള അവഗണന. തങ്ങൾക്കുവേണ്ടി പാഠപുസ്തകങ്ങൾ വളച്ചൊടിക്കുന്നു. ചോദ്യംചെയ്യുന്നത് നിങ്ങൾക്ക് സഹിക്കുന്നില്ല, അതിനാൽ ഒറ്റക്ക് വിസമ്മതമറിയിക്കുക.
ഹിന്ദി കവി രാംധരി സിങ് ദിനകറെ ഉദ്ധരിച്ച് പറയട്ടെ, വിയോജിപ്പ് എന്നത് ഈ രാജ്യത്തിെൻറ അവിഭാജ്യ ഘടകമാണ്. നിങ്ങൾക്കത് തകർക്കാനാവില്ല.
നമ്മുടെ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവം ക്ഷയിക്കുന്നതാണ് അവസാന അടയാളം. പ്രധാന ഉദ്യോഗസ്ഥരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ചു. തെരഞ്ഞെടുപ്പിൽ ചെലവഴിച്ച 60,000 കോടി രൂപയുടെ പകുതിയോളം വരുന്ന 27,000 കോടി ഒരു പാർട്ടിയുടേതായിരുന്നു.
ഫാഷിസത്തിെൻറ ഭീഷണി അപകടകരമായി ഉയരുകയാണ് ഇന്ത്യയിൽ. അതിനാൽ 17ാം ലോക്സഭയിലെ അംഗങ്ങളായ നമുക്ക് തീരുമാനിക്കാം ചരിത്രത്തിെൻറ ഏതുഭാഗത്ത് നിലയുറപ്പിക്കണം. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവരുടെ കൂടെയോ, അതോ അതിെൻറ ശവമഞ്ചമേറ്റുന്നവരുടെ കൂടെയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.