Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു രാജ്യം ഒരു...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ ആദ്യ യോഗം സെപ്റ്റംബർ 23ന്

text_fields
bookmark_border
Ramnath Kovind
cancel

ഭുവനേശ്വർ: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി സർക്കാറിന്റെ പദ്ധതിയുടെ അവലോകനത്തിനായുള്ള ഉന്നതകാര്യ സമിതിയുടെ ആദ്യ യോഗം ഈ മാസം 23ന് ചേരുമെന്ന് സമിതി അധ്യക്ഷൻ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു.

ലോക്സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പരിഗണിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനുമായി സെപ്റ്റംബർ രണ്ടിനാണ് സർക്കാർ ഉന്നത സമിതി രൂപവത്കരിച്ചത്.

സ്വകാര്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഭുവനേശ്വറിൽ എത്തിയപ്പോഴാണ് കോവിന്ദ് യോഗകാര്യം വെളിപ്പെടുത്തിയത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അജണ്ടയുടെ പ്രയോഗവത്കരണം പ്രയാസകരമാണെന്നാണ് ഇതിനകം അഭിപ്രായമുയർന്നു കഴിഞ്ഞിട്ടുണ്ട്. 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്.

പാർലമെന്റ് സമിതിയുടെ യോഗം ചേർന്ന് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യത പരിശോധിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. ലോക്സഭ, സംസ്ഥാന നിയമസഭകൾ, മുൻസിപാലിറ്റികൾ, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പുതിയ ഭേദഗതി.

ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ഫിനാൻസ് കമീഷൻ ചെയർമാൻ എൻ.കെ സിങ്, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുൻ വിജിലൻസ് കമീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നിയമമന്ത്രി അർജുൻ റാം അഗർവാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പ​ങ്കെടുക്കും. നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെ​ക്രട്ടറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:One Nation One Election
News Summary - First meeting of 'One Nation One Election' committee on September 23
Next Story