ആദ്യ കാൽവെപ്പിൽ വിശ്വാസമാർജിച്ച് ഉദ്ധവ്
text_fieldsമുംബൈ: രണ്ട് പതിറ്റാണ്ടായി രാഷ്ട്രീയരംഗത്ത് സജീവമാണെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസസഭയിൽ ആദ്യമായി കാലെടുത്തുവെച്ചത് വിശ്വാസവോട്ടു തേടാൻ. 2003ലാണ് വർക്കിങ് പ്രസിഡൻറായി ഉദ്ധവ് ശിവസേനയുടെ നേതൃനിരയിൽ എത്തുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടിക്ക് പുറത്ത് പദവികൾ വഹിക്കുകയോ ചെയ്യുന്നത് താക്കറെ കുടുംബത്തിൽ പതിവില്ല. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ പതിവ് തെറ്റി. ആദ്യം ആദിത്യ താക്കറെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പിന്നാലെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി.
അങ്ങനെ അച്ഛനും മകനും നിയമസഭയിൽ എത്തി. അച്ഛേനക്കാൾ നാല് ദിവസം മുമ്പ് ആദ്യമായി സഭയിൽ കാലെടുത്തുവെച്ചത് മകനാണ്. തിങ്കളാഴ്ച നടന്ന പ്രത്യേക നിയമസഭയിൽ സത്യപ്രതിജ്ഞക്കാണ് ആദിത്യ എത്തിയത്. ശനിയാഴ്ച ആദ്യമായി സഭയിലെത്തിയ ഉദ്ധവ് 169 പേരുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടുകയും ചെയ്തു.
അച്ഛന് തൊട്ടുപിന്നിലായിരുനു ആദിത്യയുടെ ഇരിപ്പിടം. തലയെണ്ണലിൽ 25ാമനായിരുന്നു ആദിത്യ. അമ്മയുടെ പേരുകൂടി ചേർത്തായിരുന്നു വിശ്വാസ വോട്ടെടുപ്പിൽ ആദിത്യ പിന്തുണ അറിയിച്ചത്.
‘‘ആദിത്യ രശ്മി ഉദ്ധവ് താക്കറെ, പഞ്ചാവീസ് (25)’’ എന്ന് പറഞ്ഞായിരുന്നു പിന്തുണ. ഇൗ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.