Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ രണ്ടാമൂഴത്തിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്

text_fields
bookmark_border
modi-210919.jpg
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും കേന്ദ്രത്തി ൽ അധികാരത്തിൽ വന്നശേഷം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾ പ ുതിയ കേന്ദ്രഭരണത്തോടുള്ള ജനവികാരത്തിെൻറ ഉരക്കല്ലാവും. സാമ്പത്തിക മാന്ദ്യത്തെ ത ുടർന്ന് വിവിധ രംഗങ്ങളിൽ സർക്കാറിനോടുള്ള മനോഭാവം മാറുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പ്. ജമ്മു-കശ്മീർ വിഭജനം, പ്രത്യേകാധികാരം എടുത്തുകളയൽ, മുത്തലാഖ് തുടങ്ങിയ നിയമനിർമാണങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സർക്കാർ നടപ്പാക്കിയിരുന്നു. അസമിലെ ദേശീയ പൗരത്വപ്പട്ടിക പ്രശ്നവും ജനങ്ങളെ സ്വാധീനിക്കുന്ന വിഷയമാണ്.

പ്രതിപക്ഷം ചിതറി നിൽക്കുന്നതിനിടയിൽ റാലികളും മറ്റുമായി പ്രചാരണ രംഗത്ത് ബി.ജെ.പി മുന്നിലാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും തിരിച്ചുവരവിനുള്ള സാധ്യത അന്വേഷിക്കുകയാണ് കോൺഗ്രസ്. 90 അംഗ ഹരിയാന നിയമസഭയിൽ ബി.ജെ.പിക്ക് 2014ൽ കിട്ടിയത് 47 സീറ്റാണ്. കോൺഗ്രസിന് 15ഉം ഇന്ത്യൻ നാഷനൽ ലോക്ദളിന് 19ഉം സീറ്റ് കിട്ടി. ബാക്കി പ്രാദേശിക കക്ഷികൾക്കും സ്വതന്ത്രർക്കുമായിരുന്നു.

മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും സഖ്യത്തിലാണ്. 288 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ തവണ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. ബി.ജെ.പിക്ക് 122ഉം ശിവസേനക്ക് 63 സീറ്റും കിട്ടി. കോൺഗ്രസിന് 42ഉം സഖ്യകക്ഷിയായ എൻ.സി.പിക്ക് 41 സീറ്റും കിട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - first election after modis second term -india news
Next Story