Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ദിപ്പൂരിനെ...

ബന്ദിപ്പൂരിനെ കാട്ടുതീ വിഴുങ്ങുന്നു

text_fields
bookmark_border
ബന്ദിപ്പൂരിനെ കാട്ടുതീ വിഴുങ്ങുന്നു
cancel

ബംഗളൂരു: കേരളത്തിലെ മുത്തങ്ങ, തമിഴ്നാട്ടിലെ മുതുമല വന്യജീവിസേങ്കതങ്ങളുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ബന്ദിപ്പൂർ കടുവസേങ്കതത്തിൽ നാലു ദിവസമായി തുട രുന്ന കാട്ടുതീ ശമിപ്പിക്കാനായില്ല.

വനംവകുപ്പ് ജീവനക്കാരും അഗ്നി രക്ഷാസേന ഉദ് യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ആദിവാസികളുമടക്കം 400ഒാളം പേർ ചേർന്ന് തീയണ ക്കാൻ കഠിനശ്രമം തുടരുകയാണ്. ശക്തമായ കാറ്റിൽ തീ അതിവേഗം പടരുന്നതിനാൽ അഗ്നിരക്ഷാസേനക്ക് ഉൾവനത്തിലേക്ക് കടക്കാനായിട്ടില്ല.

ബന്ദിപ്പൂർ സേങ്കതത്തിലെ ആറു റേഞ്ചുകളിലും തീ പടർന്നിട്ടുണ്ട്. വനമേഖലയുടെ 30 ശതമാനം പച്ചപ്പും തീപിടിത്തത്തിൽ നശിച്ചു. ബന്ദിപ്പൂർ മേഖലയിൽപെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഗോപാൽസ്വാമി ബേട്ടയിൽ 70 ശതമാനം വനവും നശിച്ചു.

ഇതുവരെ 8000 ഏക്കർ കത്തിനശിച്ചതായാണ് വിവരം. നൂറുകണക്കിന്  ഉരഗങ്ങളും പക്ഷികളും വെന്തുചത്തു. കാട്ടുതീ പടർന്നതിനെ തുടർന്ന് ഗുണ്ടൽപേട്ട്-ഗൂഡല്ലൂർ പാതയിൽ കഴിഞ്ഞദിവസം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

എന്നാൽ, നാശനഷ്ടം  കണക്കാക്കിവരുകയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വനംമന്ത്രി സതീഷ് ജാർക്കിഹോളി ബന്ദിപ്പൂരിലെത്തി.

കാട്ടുതീ തടയാൻ ഉൗർജിത ശ്രമം തുടരുകയാണെന്നും നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുെമന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

തീപിടിത്തം: പ്രതിരോധ മന്ത്രി ബംഗളൂരുവിൽ
ബംഗളൂരു: യെലഹങ്ക വ്യോമതാവളത്തിലെ എയർ ഇന്ത്യ വ്യോമയാന പ്രദർശനത്തിെൻറ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തിന് കാരണമായത് വാഹനത്തിെൻറ ചൂടേറിയ സൈലൻസറെന്ന് പ്രാഥമിക നിഗമനം.

ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ 278 കാറുകളാണ് കത്തിനശിച്ചത്. സംഭവ സ്ഥലം ഞാ‍‍യറാഴ്ച പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ അവർ നടപടികൾ വേഗത്തിലാക്കാനുള്ള നിർദേശം നൽകി.

ചൂടേറിയ സൈലൻസറിലെ തീപൊരി ഗ്രൗണ്ടിലെ ഉണങ്ങിയ പുല്ലിലേക്ക് വേഗത്തിൽ പടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBandipurKarnataka NewsBandipur Tiger Reserve
News Summary - Fire in Karnataka’s Bandipur Tiger Reserve Destroys Thousands of Acres of Forest Land
Next Story