Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക...

സാമ്പത്തിക തട്ടിപ്പ്: ജനാർദന റെഡ്ഡിയുടെ വീട്ടിലും കമ്പനിയിലും റെയ്ഡ്

text_fields
bookmark_border
സാമ്പത്തിക തട്ടിപ്പ്: ജനാർദന റെഡ്ഡിയുടെ വീട്ടിലും കമ്പനിയിലും റെയ്ഡ്
cancel

ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങിയ ബി.ജെ.പി മുൻ മന്ത്രിയും ഖനി വ്യവസായ ഭീമനുമായ ഗാലി ജനാർദന റെഡ്ഡിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. മഞ്ജുനാഥ് ചൗധരിയുടെ നേതൃത്വത്തിലാണ് ബെള്ളാരിയിലെ റെഡ്ഡിയുടെ വീട്ടിലും ഒബുലാപുരം മൈനിങ് കമ്പനിയിലും വ്യാഴാഴ്ച രാവിലെ വിശദ പരിശോധന നടത്തിയത്.

റെഡ്ഡിയുടെ ഭാര്യാ പിതാവിനെ കമ്പനി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ തേടി. ഒാഫിസിലെ രേഖകളും പരിശോധിച്ചു. ഒളിവിൽ കഴിയുന്ന ജനാർദന റെഡ്ഡിയെക്കുറിച്ച് വിവരങ്ങൾക്കും കേസുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തുന്നതിനുമായിരുന്നു റെയ്ഡ്. ജനാർദന റെഡ്ഡിയും അദ്ദേഹത്തിെൻറ സഹായി അലി ഖാനും ഹൈദരാബാദിലേക്ക് കടന്നതായാണ് റിപ്പോർട്ട്.

ഇരുവർക്കുമെതിരെ കഴിഞ്ഞദിവസം പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റെഡ്ഡിയുമായി കഴിഞ്ഞ മൂന്നുമാസങ്ങളിൽ ബന്ധപ്പെട്ടവരുടെ ഫോൺ വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidjanardhana reddymalayalam newsfinancial scandal
News Summary - financial scandal; raid at janardhana reddy's company and home -india news
Next Story