Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
censor board
cancel
Homechevron_rightNewschevron_rightIndiachevron_rightസെൻസർ ബോർഡ് അനുമതി...

സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ കേന്ദ്ര സർക്കാറിന് പുനഃപരിശോധിക്കാം; കരട് ബിൽ പുറത്തിറക്കി

text_fields
bookmark_border

ന്യൂഡൽഹി: 2021ലെ സിനിമാട്ടോഗ്രാഫ് (ഭേദഗതി) കരട് ബില്ലിനെക്കുറിച്ച് കേന്ദ്രം പൊതുജനങ്ങളുടെ അഭിപ്രായം തേടി. സെൻസർബോർഡ് അനുമതി നൽകിയ സിനിമകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന് അനുവാദം നൽകുന്ന നിർദേശമാണ് ഇതിൽ പ്രധാനം. ഏതെങ്കിൽ സിനിമയെക്കുറിച്ച് പരാതി ലഭിച്ചാൽ കേന്ദ്രത്തിന് പുനഃപരിശോധന നടത്താനാകും.

സിനിമയുടെ വ്യാജപതിപ്പുകൾ ഇല്ലാതാക്കാനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്. മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവും കുറഞ്ഞത് മൂന്ന് ലക്ഷം പിഴയുമാണ് ഈടാക്കുക.

1952ലെ സിനിമാട്ടോഗ്രാഫ് ആക്റ്റ് ആറാം വകുപ്പ് പ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളുടെ രേഖകൾ ആവശ്യപ്പെടാനും അതിൽ ഏതെങ്കിലും നിർദേശങ്ങൾ നൽകാനും സർക്കാറിന് അധികാരമുണ്ടെന്ന് കരടിൽ പറയുന്നു. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ സർക്കാർ പരിശോധിക്കാൻ പാടില്ലെന്ന് കർണാടക ഹൈകോടതി ഉത്തരവിടുകയും സുപ്രീം കോടതി 2000 നവംബറിൽ ആ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് കേന്ദ്രം ഭേദഗതി വരുത്തുന്നത്.

പ്രായപരിധി അനുസരിച്ച് സർട്ടിഫിക്കേഷനിലും മാറ്റം വരുത്താനുള്ള വ്യവസ്ഥകൾ കരട് ബില്ലിലുണ്ട്. നിലവിലുള്ള യു.‌എ വിഭാഗത്തെ വിഭജിക്കും. യു/എ7, യു/എ 13+, യു/എ 16+ എന്നിവയാകും പുതിയ വിഭാഗങ്ങൾ. ജൂലൈ രണ്ടിനകം പൊതുജനങ്ങൾ അഭിപ്രായം നൽകണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അനുമതി ലഭിക്കുന്നതിൽ സിനിമ മേഖലയിൽ ആശങ്കയുണ്ട്. ഇത് സ്വതന്ത്ര ചലച്ചിത്ര ആവിഷ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലരും കുറ്റപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censor boardCinematograph (Amendment) Bill 2021
News Summary - Films approved by the Censor Board may be re-examined by the Central Government; The draft bill has been released
Next Story