Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്ലാസ്റ്റിക്കിനെതിരെ പൊരുതാൻ മൻ കി ബാത്തിൽ മോദി

text_fields
bookmark_border
Mann-ki-bath-modi-250819.jpg
cancel

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികമായ ഒക്ടോബർ രണ്ടിന് പ്ലാസ്റ്റിക്കി നെതിരെ പൊരുതാൻ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാട ിയായ മൻ കി ബാത്തിലാണ് മോദിയുടെ ആഹ്വാനം. രാജ്യത്തെ ആരോഗ്യത്തിലേക്ക് നയിക്കാൻ ‘ഫി റ്റ് ഇന്ത്യ മൂവ്മെൻറി’ന് ഈ മാസം 29ന് തുടക്കം കുറിക്കുമെന്നും മോദി അറിയിച്ചു.

വനി തകൾ, കുട്ടികൾ, യുവജനങ്ങൾ, വയോധികർ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്നതായിരിക്കും ഈ കാമ്പയിൻ. കൂടുതൽ വിവരങ്ങൾ 29ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ രണ്ടിലെ ഗാന്ധിജയന്തി ദിനം വലിയ ഉത്സവമാക്കാൻ രാജ്യം ഒരുങ്ങുകയാണ്. ആ ദിനം ആഘോഷിക്കുന്നത് ഗാന്ധിജിക്കുള്ള അർപ്പണമെന്ന നിലയിൽ മാത്രമല്ല, മറിച്ച് രാജ്യത്തെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള വൻ ബഹുജന മുന്നേറ്റമെന്ന നിലയിൽ കൂടിയായിരിക്കും.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള മതിയായ സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, ജില്ല ഭരണകൂടങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, സർക്കാർ, ഇതര സംവിധാനങ്ങൾ എന്നിവയോട് മോദി ആവശ്യപ്പെട്ടു.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കാൻ മോദി തെൻറ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പതിവായി പുസ്തകങ്ങൾ വായിക്കുന്ന സ്വഭാവം വളർത്തിയെടുക്കണമെന്നും മോദി ജനങ്ങളോട് പറഞ്ഞു.

എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാതിരുന്നാൽ തനിക്ക് ശൂന്യതയാണ് അനുഭവപ്പെടുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsmann ki bath
News Summary - fight against plastic modi in man ki bath -india news
Next Story